'ഞാൻ റാലിയിൽ പങ്കെടുത്തിടത്തുള്ള എല്ലായിടത്തും കോൺഗ്രസ് തോറ്റിട്ടുണ്ട്'; ദിഗ്‌വിജയ് സിങ്
കോൺഗ്രസിൽ മത്സരിക്കുന്നത് ആരായാലും ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. ആര്‍ക്കൊക്കെ ടിക്കറ്റു കിട്ടിയോ അത് ശത്രുവാണെങ്കില്‍ കൂടി അവരെ ജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. എനിക്ക് ഒരേ ഒരു ജോലിയേ ഉള്ളു, പബ്ലിസിറ്റിക്കും പ്രസംഗങ്ങള്‍ക്കും ഞാനില്ലെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ എ. എന്‍. ഐ റിപ്പോര്‍ട്ട് ചെയ്തു.
ദില്ലി: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാത്തതിന്റെ വിശദീകരണവുമായി പാർട്ടി മുതിർന്ന നേതാവും മധ്യപ്രദേശിലെ മുൻ മുഖ്യമന്തിയുമായ ദിഗ്‌വിജയ് സിങ് രംഗത്ത്. താൻ റാലിയിൽ പങ്കെടുത്തിട്ടുള്ള എല്ലായിടത്തും പാർട്ടി തോറ്റിട്ടുള്ളത് കൊണ്ടാണ് മാറി നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭോപ്പാലില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ മത്സരിക്കുന്നത് ആരായാലും ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. ആര്‍ക്കൊക്കെ ടിക്കറ്റു കിട്ടിയോ അത് ശത്രുവാണെങ്കില്‍ കൂടി അവരെ ജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. എനിക്ക് ഒരേ ഒരു ജോലിയേ ഉള്ളു, പബ്ലിസിറ്റിക്കും പ്രസംഗങ്ങള്‍ക്കും ഞാനില്ലെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ എ. എന്‍. ഐ റിപ്പോര്‍ട്ട് ചെയ്തു.
കോൺഗ്രസിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മേധാവിയായി ദിഗ്‌വിജയ് സിങിനെ ഈ വർഷം മെയ് മാസത്തില്‍ നിയമിച്ചിരുന്നു. നവംബർ 28നാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11നാകും വോട്ടെണ്ണല്‍. പതിനഞ്ച് വർഷമായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിനെ പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.