കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിനെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. ജനരോഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. വൈകിട്ട് പ്രതിയെ കോടതിയില്‍ ഹാജരാക്കും.

രാവിലെ 10 മണിയോടെയാണ് പ്രതി രാജേഷിനെ കൊലപാതകം നടന്ന കുളത്തൂപ്പുഴ ആര്‍പിഎല്‍ എസ്റ്റേറ്റിലേക്ക് തെളിവെടുപ്പിനായി എത്തിച്ചത്. വന്‍ പൊലീസ് സന്നഹാത്തോടെയാണ് പ്രതിയെ കൊണ്ടുവന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബാഗും പ്രതിയുടെ വസ്ത്രങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. മൂന്ന് മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. 

രാജേഷിനെ കസ്റ്റഡിയില്‍ വാങ്ങി വരും ദിവസങ്ങളിലും തെളിവെടുപ്പ് തുടരാനാണ് പൊലീസിന്റെ തീരുമാനം. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നലെ രാത്രിയോടെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് ഏരൂര്‍ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാര്‍തഥിനിയെ കാണാതായത്. ട്യൂഷന്‍ സെന്‍രറിലേക്ക് കൊണ്ടുപോയ അമ്മയുടെ സഹോദരിഭര്‍ത്താവ് പെണ്‍കുട്ടിയ കുളത്തൂപ്പുഴയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മതൃദേഹം കണ്ടെത്തുന്നത്.