Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് പകര്‍ച്ചവ്യാധി പടരുന്നു; ഈ മാസം പനിക്കിടക്കയിലായത് 6683 പേര്‍

  • കലാവര്‍ഷത്തിനൊപ്പം പകര്‍ച്ച വ്യാധികളും
  • തിരുവനന്തപുരം ജില്ലയില്‍ പകർച്ചവ്യാധികൾ
  • എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമാകുന്നു
  • പ്രതിരോധ പ്രവർത്തനങ്ങള്‍ തുടങ്ങിയെന്ന് അധികൃതര്‍
fever spread tvm

തിരുവനന്തപുരം: കാലവർഷം കനത്തതോടെ തിരുവനന്തപുരം ജില്ല പകർച്ച വ്യാധികളുടെ പിടിയിലായി . എലിപ്പനിയും ഡെങ്കിപ്പനിയും വയറിളക്കരോഗങ്ങളും പടരുകയാണ് . മാലിന്യം നീക്കാനും കൊതുകു നശീകരണത്തിനും തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസ‍ർ അറിയിച്ചു.

ജൂണ്‍ ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെ തിരുവനന്തപുരം ജില്ലയില്‍ മാത്രം 6683 പേരാണ് പനിക്കിടക്കിലായത് . കൊതുകു ജന്യ രോഗങ്ങൾക്കൊപ്പം എലിപ്പനിയും വയറിളക്ക രോഗങ്ങളും പിടിമുറുക്കി കഴിഞ്ഞു . മഴക്കാല ശുചീകരണമടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങൾ വേണ്ടപോലെ ഉണ്ടാകാത്തത് തിരിച്ചടിയായി . കടലാക്രമണത്തിൽ ഉള്ളതെല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിലെത്തിയവർക്കും പറയാനുള്ളത് വ്യാധികളൊഴിയാത്ത ദിനങ്ങളെക്കുറിച്ച്

ജൂണ്‍ മാസം പത്ത് ദിവസം പിന്നിടുമ്പോള്‍ ഡെങ്കി സ്ഥിരീകരിച്ചത് 8 പേര്‍ക്ക് . രോഗലക്ഷണങ്ങളോടെ ചികില്‍സയിലുള്ളത് 27പേർ . എലിപ്പനി പിടിപെട്ടത് 7 പേര്‍ക്കാണ്. 8 പേര്‍ രോഗലക്ഷണങ്ങളോടെ ചികല്‍സയിലാണ് . വിളപ്പില്‍ , വിളവൂർക്കൽ , പള്ളിച്ചൽ എന്നിവിടങ്ങളിലാണ് എലിപ്പനി ബാധ കൂടുതല്‍. തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ചേർന്നു പ്രതിരോധ പ്രവർത്തനങ്ങൾ ഊ‍ജിതമാക്കാനും മരുന്നുകളടക്കം വാങ്ങി സൂക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ‍‍‍ർ അറിയിച്ചു . പനി ബാധിച്ചാൽ സ്വയം ചികില്‍സ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട് .
 

Follow Us:
Download App:
  • android
  • ios