അറബ് മേഖല ആദ്യമായാണ് വേദിയാകുന്നത്
മോസ്‌കോ: അറബ് മേഖല വേദിയാകുന്ന ആദ്യ ഫുട്ബോള്‍ ലോകകപ്പിന്‍റെ തീയതിയായി. 2022 ലോകകപ്പിന്‍റെ തീയതി ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്‍റിനോ പ്രഖ്യാപിച്ചു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന്‍റെ ദൈര്‍ഘ്യം 28 ദിവസമായി കുറച്ചിട്ടുണ്ട്. ചരിത്രത്തിലെ മികച്ച ലോകകപ്പാണ് റഷ്യയില്‍ നടക്കുന്നതെന്നും ഫിഫ തലവന്‍ പറഞ്ഞു.
