നാട്ടുകാര്‍അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ശിശു സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ കഴുത്തിലും, കയ്യിലും,കാലിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 

ഹൈദരാബാദ്: വീട്ടിനുള്ളില്‍ മൂത്രമൊഴിച്ചതിന് 4 വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. സംഭവത്തില്‍ കുട്ടിയുടെ അച്ഛനേയും രണ്ടാനമ്മയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഹൈദരാബാദിലെ റായിദുര്‍ഗില്‍ ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. ക്ഷീണിച്ച അവസ്ഥയില്‍ കുട്ടിയെ കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പിന്നീട് ക്രൂരമായ പീഡന വാര്‍ത്ത പുറത്തുകൊണ്ടു വന്നത്. നാട്ടുകാര്‍അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ശിശു സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ കഴുത്തിലും, കയ്യിലും,കാലിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 

കുട്ടിയുടെ യഥാര്‍ത്ഥ അമ്മ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവ് ശിവയുടെ പീഡനം കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം.. പിന്നീടാണ് ആദ്യ ഭാര്യയുടെ സഹോദരി ധനലക്ഷിയെ ശിവ വിവാഹം കഴിക്കുന്നത്. ആദ്യ ഭാര്യയില്‍ ശിവയ്ക്ക് മൂന്ന് കുട്ടികളുണ്ട്. അതില്‍ഏറ്റവും ഇളയ കുട്ടിയെയാണ് പീഡനത്തിന് ഇരയായത്. ധനലക്ഷി ഒന്‍പത് മാസം ഗര്‍ഭിണിയാണ്. കുട്ടി ക്ലാസ്സില്‍മൂത്രമൊഴിക്കുന്നുവെന്ന് അധ്യാപിക ധനലക്ഷിയോട് നേരത്തെ പരാതിപ്പെട്ടിരിന്നു. ഇത് വീട്ടിലും ആവര്‍ത്തിച്ചതോടെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്നാണ് പൊലീസ് പറയുന്നത്.