ശബരിമലയിൽ ദർശനം നടത്താൻ തയ്യാറായി ട്രാൻസ്ജെൻഡേഴ്‌സ് രംഗത്ത്. ശബരിമലയില്‍ ദര്‍ശനം നടത്താനായി സുരക്ഷ തേടി ഇവര്‍ പത്തനംതിട്ട കലക്ടര്‍, പൊലീസ് എന്നിവരെ സമീപിച്ചു. സാമൂഹിക നീതി വകുപ്പിനും അപേക്ഷ നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്താൻ തയ്യാറായി ട്രാൻസ്ജെൻഡേഴ്‌സ് രംഗത്ത്. ശബരിമലയില്‍ ദര്‍ശനം നടത്താനായി സുരക്ഷ തേടി ഇവര്‍ പത്തനംതിട്ട കലക്ടര്‍, പൊലീസ് എന്നിവരെ സമീപിച്ചു. സാമൂഹിക നീതി വകുപ്പിനും അപേക്ഷ നല്‍കിയിട്ടുണ്ട്.
എറണാകുളത്ത് നിന്നുള്ള ഏഴ് ട്രാന്‍സ്‌ജെന്‍ഡേഴ്സും കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്ന് നാല് ട്രാൻസ്ജെൻഡേഴ്‌സുമാണ് അനുമതി തേടി സര്‍ക്കാറിനെ സമീപിച്ചത്. വ്രതാനുഷ്ഠാനത്തോടെയാണ് ശബരിമല ദര്‍ശനത്തിന് വരുന്നതെന്ന് ഇവര്‍ പറഞ്ഞു. ഇന്ന് ശബരിമലയിൽ ദര്‍ശനം നടത്തുമെന്ന് ഇവര്‍ അറിയിച്ചു.
മുന്‍വര്‍ഷങ്ങളില്‍ നിരവധി തവണ ട്രാൻസ്ജെൻഡേഴ്‌സ് ശബരിമല കയറിയിരുന്നെന്നും എന്നാല്‍, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അക്രമം ഭയന്നാണ് ഇവര്‍ പൊലീസ് സഹായം തേടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇവരെ കൂടാതെ ശബരിമലയിലേക്ക് പോകാന്‍ തയ്യാറായി യുവതികളുടെ 30 അംഗ സംഘം തയ്യാറെടുക്കുന്നതായും വാര്‍ത്തകളുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഈ മാസം 23 നാണ് ഇവരെത്തുക.
