തലശ്ശേരി: കണ്ണൂർ കളക്ടർ ഇടപെട്ടു ചികിത്സ ഉറപ്പാക്കിയ എച്ച്. ഐ.വി രോഗി വീണ്ടും തലശേരിയിൽ തെരുവിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എച്ച്.ഐ.വിക്കുള്ള ചികിത്സ ഇയാൾക്ക് ലഭിച്ചിരുന്നില്ല. കൂട്ടിരിപ്പുകാരും തിരിച്ചറിയൽ രേഖകളും ഇല്ലാത്തതിനാൽ മറ്റൊരിടത്തേക്ക് മാറ്റിയ ഇയാൾക്ക് മതിയായ ഭക്ഷണവും ചികിത്സയും ലഭിക്കാതായതോടെയാണ് വീണ്ടും തെരുവിൽ എത്തിയത്.
തലശ്ശേരിയിൽ തെരുവിൽ അലഞ്ഞ കൊല്ലം സ്വദേശിയായ ഇയാളെ കണ്ണൂർ കളക്ടർ ഇടപെട്ടാണ് ജൂലൈയിൽ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. 15 ദിവസത്തിന് ശേഷം മെഡിക്കൽ കോളേജിൽ നിന്ന് ക്ഷയ രോഗികൾക്കായുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റി. പക്ഷെ കൂടെ ആളും രേഖകളും ഇല്ലാത്തതിനാൽ ഇവിടെ നിന്ന് ചികിത്സ കൃത്യമായി കിട്ടിയിരുന്നില്ലെന്നു ഇയാൾ പറയുന്നു.
ഡോക്ടറും ഉണ്ടായിരുന്നില്ല. എച്.ഐ.വിയും, കൂടെ ക്ഷയാരോഗവും ഉള്ള ഇയാൾക്ക് നല്ല ഭക്ഷണം നിർബന്ധമാണ്... ഭക്ഷണം പോലും കിയറ്റാതായതോടെ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നു ഇയാൾ പറയുന്നു. ബൈറ്റ് കൂട്ടിരിപ്പുകാരും തിരിച്ചറിയൽ രേഖകളും ഇല്ലാത്തത് വീട്ടിൽ നിന്ന് വരെ പുറത്താക്കപ്പെട്ട ഇയാൾക്ക് പ്രതിസന്ധി ആവുകയാണ്.
എച്ച്.ഐ.വി യുടെ ചികിത്സക്ക് കൂടെ ആളുകൾ അത്യാവശ്യമാണ്. എച്ച്.ഐ.വി ചികിത്സ പുനഃരാരംഭിക്കാത്തതിനാൽ ഇയാളെ ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന മറ്റു സ്ഥാപനങ്ങളും. ഏതായാലും തെരുവിൽ കൂടുതൽ അവശനായി തുടരുകയാണ് ഇയാൾ.
