ദില്ലി: രാജ്യതലസ്ഥാനത്ത് നായയ്ക്ക നേരെ പ്രകൃതിവിരുദ്ധ പീഡനം. 34 കാരനായ ടാക്‌സി ഡ്രൈവര്‍ നായയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. സ്വകാര്യ ടാക്‌സി കമ്പനിയില്‍ ഡ്രൈവറായ നരേഷ് കുമാറിനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ നായയെ പീഡനത്തിനിരയാക്കിയതായും കൊല്ലപ്പെട്ട ശേഷം ഓടയില്‍ ഉപേക്ഷിച്ചതായും സമ്മതിക്കുകയായിരുന്നു. ആഗസ്ത് 25നാണ് സംഭവം നടന്നത്.

Add Asianetnews as a Preferred SourcegooglePreferred

തുടര്‍ന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകനായ കോളനിവാസി നായയുടെ ജഢം കണ്ടെത്തുകയും തുര്‍ന്ന് ആശുപത്രിയിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നായ പ്രകൃതിവിരുദ്ധ പീഡനത്തെ തുടര്‍ന്ന് ഉണ്ടായ രക്തശ്രാവത്തെ തുടര്‍ന്നാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്.

ഇത് സംബന്ധിച്ച് നരേഷിന്റെ ഭാര്യയുമായി സംസാരിച്ചപ്പോള്‍ ഇയാള്‍ ലൈംഗീക വൈകൃതങ്ങള്‍ കാണിക്കുന്നതായും തനിക്കു നേരെയും ക്രൂരമായ പീഡനങ്ങള്‍ നടത്താറുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തന്റെ കൈ ഒടിച്ചതായും ഭാര്യ പറഞ്ഞു.

നരേഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് മടിച്ചതായും തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെയാണ് കേസെടുത്തതെന്നും കോളനിവാസികള്‍ ആരോപിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ദില്ലിയില്‍ മൃഗങ്ങള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു.