ദാസ്യപ്പണിയിൽ അന്വേഷണം പി.വി.രാജുവിനെതിരെയാണ് അന്വേഷണം അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ഫോളോവർമാർ മുഖ്യമന്ത്രിക്ക് അസോസിയേഷൻറെ പരാതി 

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. വീട്ടിൽ ടൈൽസ്പാകാൻ ക്യാമ്പ് ഫോളോവർമാര ഉപയോഗിച്ചുവെന്ന പരാതിയിൽ എസ്എപി ഡെപ്യൂട്ടി കമാഡൻറ് പി.വി.രാജുവിനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. ബറ്റാലിയന്‍ ഐ ജി ജയരാജ് ആരോപണം അന്വേഷിക്കും. ഡിജിപിയുടെ ഉത്തരവുണ്ടായിട്ടും ക്യാമ്പ് ഫോളോവർമാരെ ഐപിഎസുകാർ മടക്കി അയക്കുന്നില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.

വീട്ടിലെ ടൈൽസ് പണിക്കായി ദിവസ വേതനക്കാരായ മൂന്നു ക്യാമ്പ ഫോളോവർമാരെ പിവി.രാജു ഉപയോഗിച്ചുവെന്നാണ് ആരോപണം. ദാസ്യപ്പണി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പിടുത്തിയ ക്യാമ്പ ഫോളോവർമാരെ ഡിജിപിക്ക് പരാതി നൽകി. രാജുവിനെ തൽസ്ഥാനത്തുനിന്നും മാറ്റി അന്വേഷണം വേണണെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. പക്ഷെ അത് അട്ടിമറിക്കപ്പെട്ടു. അന്വേഷണം നടത്തുന്ന ഐജി ജയരാജ് പരാതിക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തി.

വീട്ടിൽ ജോലി ചെയ്യിപ്പിച്ചതായി വെളിപ്പെടുത്തിയ ക്യാമ്പ് ഫോളോവർമാരെ കൊണ്ട് അനുകൂല മൊഴി പറയിപ്പിക്കാൻ സമ്മർദ്ദം നടത്തുവെന്ന് ആരോപണവും ഉയരുന്നുണ്ട്. എസ്എപിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ക്യാമ്പ് ഫോളോവർമാർമേൽ സമ്മർദ്ദം ചെലുത്തിയെന്ന പരാതി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തയതായി അസോസിയേഷൻ നേതാക്കള്‍ പറഞ്ഞു. ദസ്യപ്പണഇ അവസാനിപ്പിക്കണമെന്നും ശമ്പളം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.

അന്യായമായ ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുന്ന പൊലീസുകാർ മടങ്ങിയെത്തിയില്ലങ്കിൽ ശമ്പളമുണ്ടാകില്ലെന്ന് ഡിജിപി എല്ലാ എസ്പിമാരെയും അറിയിച്ചു. ഡിജിപിയുടെ അന്ത്യശാസനത്തിൻറെ അടിസ്ഥാനത്തിൽ പല ഉദ്യോദസ്ഥർക്കമുണ്ടായിരുന്നവർ തിരികെയെത്തി തുടങ്ങി.