വീടിന് നേരെ ആക്രമണം നടക്കുന്ന സമയത്ത് തപോധനനും ഭാര്യ ശ്രിലതയും ബന്ധുവീട്ടിലായിരുന്നു. വീട് നില്‍ക്കുന്ന സ്ഥലത്തെ സംബന്ധിച്ച് തർക്കം കോട്ടാരക്കര കോടതിയുടെ പരിഗണനയിലായിലാണ്. 

കടക്കല്‍: വൃദ്ധദന്പതിമാരുടെ വീട് തകർതത് സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വീട് തകർക്കാൻ ഉപയോഗിച്ച മണ്ണ് മാന്തി യന്ത്രം പൊലീസ് പിടിച്ചെടുത്തു. ദന്പതിമാരുടെ പുനരധിവാസത്തിന് കടക്കല്‍ ഗ്രാമ പഞ്ചായത്ത് നടപടി തുടങ്ങി. കഴിഞ്ഞ ദിവസമാണ് കടക്കല്‍ കുറ്റിക്കാട് സ്വദേശി തപോധനന്‍റെ വീട് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ബന്ധു തകർത്തത്. വീടും വീട്ടുപകരണങ്ങളും പൂർണമായും തകർന്നു. ഒന്നര ഏക്കർ സ്ഥലത്തെ കൃഷിയും നശിപ്പിച്ചു. 

വീടിന് നേരെ ആക്രമണം നടക്കുന്ന സമയത്ത് തപോധനനും ഭാര്യ ശ്രിലതയും ബന്ധുവീട്ടിലായിരുന്നു. വീട് നില്‍ക്കുന്ന സ്ഥലത്തെ സംബന്ധിച്ച് തർക്കം കോട്ടാരക്കര കോടതിയുടെ പരിഗണനയിലായിലാണ്. പുരയിടം വൃത്തിയാക്കാൻ എന്ന വ്യാജേന എത്തിയായിരുന്നു സംഘം വീട് തകർത്തത്.

ഗ്രാമ പഞ്ചായത്ത് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി എത്തി അന്വേഷണം തുടങ്ങി വീട് നഷ്ടമായ തപോധനന് പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടൻ വീട് വച്ച് നല്‍കുമെന്ന് വാ‍ർഡ് മെമ്പർ ഉറപ്പ് നല്‍കി. വീട് തകർക്കാൻ ഉപയോഗിച്ച് മണ്ണ് മാന്തി യന്ത്രം അറ്റിങ്ങലില്‍ നിന്നും പൊലീസ് കണ്ടെത്തി. തപോധനന്‍റെ സഹോദരിയുമായാണ് വസ്തുതർക്കം നിലനില്‍ക്കുന്നത്.