താൻ പറഞ്ഞതാണ്‌ ശരി എന്നു കോടതി അംഗീകരിച്ചതായി അഡ്വക്കറ്റ് കെ.പി.സതീശൻ. അന്വേഷണത്തിന്റെ ഭാഗമായി എന്തെല്ലാം ചെയ്യണം എന്നു അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നുവെന്ന് ബാര്‍ കോഴക്കേസിലെ മുന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ അഡ്വക്കറ്റ് കെ പി സതീശന്‍ പറഞ്ഞു.

തിരുവനന്തപുരം: താൻ പറഞ്ഞതാണ്‌ ശരി എന്നു കോടതി അംഗീകരിച്ചതായി അഡ്വക്കറ്റ് കെ.പി.സതീശൻ. അന്വേഷണത്തിന്റെ ഭാഗമായി എന്തെല്ലാം ചെയ്യണം എന്നു അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നുവെന്ന് ബാര്‍ കോഴക്കേസിലെ മുന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ അഡ്വക്കറ്റ് കെ പി സതീശന്‍ പറഞ്ഞു. അതയാൾ ചെയ്യാതെ റിപ്പോർട്ട്‌ കൊടുക്കുക ആയിരുന്നുവെന്ന് അഡ്വക്കറ്റ് കെ പി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായാണ് മാണിക്ക് അനുകൂല റിപ്പോർട്ട്‌ കോടതിയിൽ എത്തിയതെന്ന് അഡ്വക്കറ്റ് കെ പി സതീശന്‍ ആരോപിച്ചു.