തമിഴകം കണ്ണീര്‍കടല്‍; അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ കനത്ത സുരക്ഷ
തമിഴ്നാട്ടിൽ ഒരു ആഴ്ചയ്ക്ക് ദുഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ പൊതുഅവധി. എല്ലാ മദ്യവില്‍പനശാലകളും വൈകിട്ട് ആറ് മണിയ്ക്ക് അടയ്ക്കാന്‍ നിര്‍ദേശം
ചെന്നൈ: കരുണാനിധിയുടെ മരണവാർത്തവൈകിട്ട് പുറത്തു വന്നത്തോടെ തന്നെ കരുണാനിധി ചികിത്സയിലുള്ള കാവേരി ആശുപത്രിയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ സംസ്ഥാനത്തുടനീളം കര്‍ശന സുരക്ഷാനടപടികളാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്.
- തമിഴ്നാട്ടിൽ ഒരു ആഴ്ചയ്ക്ക് ദുഖാചരണം പ്രഖ്യാപിച്ചു
- സംസ്ഥാനത്ത് നാളെ പൊതുഅവധി
- എല്ലാ മദ്യവില്‍പനശാലകളും വൈകിട്ട് ആറ് മണിയ്ക്ക് അടയ്ക്കാന്‍ നിര്‍ദേശം
- ക്രമസമാധനനില ഡിജിപി വിലയിരുത്തുന്നു...
- എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും ഉടന്‍ യൂണിഫോമില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം
- സ്റ്റാലിന്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി
- സ്റ്റാലിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും ആശുപത്രിയില്‍ നിന്നും കരഞ്ഞു കൊണ്ട് പുറത്തേക്ക് വന്നു
- കരുണാനിധിയുടെ ഔദ്യോഗികവസതിയില്‍ നിന്നും കാറുകള്‍ മാറ്റുന്നു
- രജാജിനഗറില്‍ മാധ്യമങ്ങള്‍ നിലയുറപ്പിച്ചു
- ചെന്നൈ നഗരത്തില്‍ പലയിടത്തും കടകള്‍ അടയ്ക്കുന്നു. ആളുകള്‍ വീടുകളിലേക്ക് മടങ്ങുന്നു.