കെവിനെ തട്ടികൊണ്ടുപോകുന്നതിന് മുമ്പ് പ്രതികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു ഞായറാഴ്ച അര്‍ധരാത്രിയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്
കോട്ടയം: കെവിനെ തട്ടികൊണ്ടുപോകുന്നതിന് മുമ്പ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച അര്ധരാത്രിയാണ് ഷാനുവിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
കല്യാണ വീട്ടിലേക്കുള്ള വഴിതെറ്റിയെന്നായിരുന്നു ഇവരുടെ മൊഴി. ദുരൂഹ സാഹചര്യത്തില് കണ്ടതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില് നിന്ന് വിട്ടയച്ചശേഷമാണ് ഇവര് കെവിനെ തട്ടിക്കൊണ്ടുപോയത്. പൊലീസിന് പണം നല്കിയാണോ ഇവര് രക്ഷപെട്ടതെന്ന കാര്യം അന്വേഷിക്കുന്നു.
പ്രണയിച്ച് വിവാഹം കഴിച്ചതിൻറെ പേരിൽ കോട്ടയം മാന്നാനത്ത് നിന്ന് ഭാര്യസഹോദരന് തട്ടിക്കൊണ്ട് പോയ കെവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തി. തെൻമലയ്ക്ക് സമീപം ചാലിയക്കര തോട്ടിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. കെവിൻറെ കണ്ണുകൾക്ക് സാരമായ മുറിവേറ്റിട്ടുണ്ട്. കണ്ണുകൾ ചൂഴ്ന്നെടുത്തോയെന്ന് സംശയമുണ്ട്. കഴുത്തിലും പരിക്കുണ്ട്. മൃതദേഹം റേഡിൽ നിന്ന് വലിച്ചിഴച്ചാണ് തോട്ടിൽ കൊണ്ടിട്ടത്. കെവിന്ന്റെ മൃതദേഹം മോര്ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം നാളെ പോസ്റ്റ്മോര്ട്ടം ചെയ്യും.
സംഭവത്തില്, കെവിൻറെ ഭാര്യ സഹോദരനടക്കം 12 പേരെ പൊലീസ് തെരയുകയാണ്. പെൺകുട്ടിയുടെ സഹോരനുൾപ്പെട്ട സംഘം രണ്ട് വാഹനങ്ങളിലായി തമിഴ്നാട് ഭാഗത്തേക്കാണ് കടന്നത്. ഇവർ തെങ്കാശിയിലെത്തിയതായി പൊലീസിന് വിവരമുണ്ട്. തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച ഒരു വാഹനം ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിവൈ
അതേസമയം, ഇന്ന് രാവിലെ പൊലിസ് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ സഹോദരൻറെ സുഹൃത്ത് നിശാലും ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഇടമൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവരാണ് സംഘത്തിലെ എല്ലാവരുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇനി പിടിയിലാകാൻ ഉള്ളവർ രണ്ട് സംഘങ്ങളായി രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇവരെ പിടികൂടാൻ തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കെവിന്റെ മരണ വിവരം അറിഞ്ഞതിനെ തുടര്ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാര്യ നീനുവിനെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
