ജയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് ബംഗാള്‍ സ്വദേശി മുഹമ്മദ് അഫറസുലിനെ അരുംകൊല ചെയ്ത സംഭവത്തില്‍ രാജസ്ഥാനിലെ ഉദയപൂരിൽ ഇന്‍റർനെറ്റ് സൗകര്യങ്ങൾക്ക് നിയന്ത്രണം. ലൗ ജിഹാദ് ആരോപിച്ച് മുഹമ്മദ് അഫ്രാസുൾ എന്ന മധ്യവയസ്കനെ കൊലപ്പെടുത്തിയതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയുന്നതിനാണ് 24 മണിക്കൂർ നിയന്ത്രണം . കലാപത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട് പരിഗണിച്ചാണ് ഉദയപൂർ ഡിവിഷണൽ കമ്മീഷണർ നിയന്ത്രണം പ്രഖ്യാപിച്ചത്.