മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആര്‍ഒയുടെ പ്രഥമ ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത് മലയാളി ശാസ്ത്ര‍ജ്ഞ. മിഷൻ ഗഗൻ യാൻ എന്ന ദൗത്യത്തിന് നേതൃത്വം നല്‍കുക തിരുവനന്തപുരം സ്വദേശിയും വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ.വി ആർ ലളിതാംബികയാണ്

ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആര്‍ഒയുടെ പ്രഥമ ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത് മലയാളി ശാസ്ത്ര‍ജ്ഞ. മിഷൻ ഗഗൻ യാൻ എന്ന ദൗത്യത്തിന് നേതൃത്വം നല്‍കുക തിരുവനന്തപുരം സ്വദേശിയും വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ.വി ആർ ലളിതാംബികയാണ്

2022 ൽ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാൻ ലക്ഷ്യമിടുന്ന മിഷൻ ഗഗൻ യാൻ പദ്ധതി സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പദ്ധതിയുടെ പ്രഥമ പ്രവർത്തനങ്ങൾക്ക് വേണ്ടി മൂന്ന് മാസമായി ലളിതാംബിക ബെംഗളൂരുവിലെ ഐഎസ്ഐർഒ ആസ്ഥാനത്തുണ്ട്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അവർ വിശദമാക്കി. സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്ത് പരീക്ഷണം നടത്തി വരികയാണെന്നും ലളിതാംബിക വ്യക്തമാക്കി. ബഹിരാകാശത്ത് ആളെ എത്തിക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിക്കായി 9000 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്.

വിക്ഷേപണ സാങ്കേതിയ വിദ്യയിൽ വിദഗ്ധയായ ഡോ. ലളിതാംബിക. 1988 മുതല്‍ ഐഎസ്ആർഒ യില്‍ സേവനം ചെയ്യുകയാണ്. ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങളും അവര്‍ സ്വന്തമാക്കിട്ടുണ്ട്. 2001ൽ സ്പേസ് ഗോൾഡ് മെഡൽ, ഐ എസ് ആർ ഒ വ്യക്തിഗത മെറിറ്റ് അവാർഡ്, 2013ൽ പെർഫോമൻസ് എക്സലൻസ് അവാർഡ് തു‍ടങ്ങി നേട്ടങ്ങൾ ഇവരെ തേടിയെത്തി. 2014ൽ വിജയകരമായി പരീക്ഷണം നടത്തിയ എൽ വി എം3(ജിഎസ്എൽവി മാക് ത്രീ) വികസിപ്പിച്ചെടുത്തത് ലളിതാംബികയുടെ നേതൃത്യത്തിലുള്ള സംഘമാണ്.