തമിഴിലും മലയാളത്തിലുമുള്ള ആറ് പോസ്റ്ററുകളാണ് ബസ് സ്റ്റോപ്പിലും പരിസരങ്ങളിലും ഉണ്ടായിരുന്നത്. തിരുത്തല്‍ വാദത്തിനും, മതവാദത്തിനും എതിരായ മിലിറ്ററൈസേഷനെതിരെ പോരാടണമെന്നാണ് ഭവാദി ദളത്തിന്റെ പേരില്‍ പതിച്ച പോസ്റ്റര്‍ പറയുന്നു. പോരാട്ട ശബ്ദം ഇല്ലാതാക്കുന്ന വിപ്ലവപാര്ട്ടികളെ തുടച്ചുമാറ്റാന്‍ മാവോയിസ്റ്റ് ആശയത്തിനൊപ്പം ചേരണമെന്നും, തണ്ടര്‍ ബോള്‍ട്ട് സേനയെ പിന്‍വലിക്കണമെന്നും പോസ്റ്റര്‍ ആവശ്യപ്പെടുന്നുണ്ട്.
നിലമ്പൂരിലെ ഏറ്റുമുട്ടല്‍ സംഭവത്തിന് ശേഷം കണ്ണൂര്‍ കേളകത്തെ രാമച്ചി കുറിച്യ കോളനിയില്‍ ഇത് രണ്ടാം തവണയാണ് മാവോയിസ്റ്റ് സംഘമെത്തുന്നത്. ചൊവ്വാഴ്ച്ച രാത്രി എത്തിയ സംഘം രണ്ട് വീടുകളില്‍ നിന്നായി അരിയും ഭക്ഷണ സാധനങ്ങളും വാങ്ങിയ ശേഷമാണ് തിരികെ പോയത്. നിലമ്പൂര്‍ സംഭവത്തില്‍ തിരിച്ചടിക്കുമെന്നും കോളനി വാസികളോട് സംഘം പറഞ്ഞിട്ടുണ്ട്.
സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരാണ് ആയുധങ്ങളുമായി കോളനിയിലെത്തിയത്. കഴിഞ്ഞ വര്‍ഷവും ഇതേ കോളനിയില്‍ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. രണ്ട് സംഭവങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി. വന മേഖലകളില്‍ സംഘത്തെ കണ്ടെത്താന്‍ വന മേഖലയില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുമുണ്ട്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 5, 2018, 12:16 AM IST
Post your Comments