കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി ജനത കോണ്‍ഗ്രസ് രൂപീകരിച്ച അജിത് ജോഗിയുമായി കൂട്ടുചേരാനാണ് ബിഎസ്പി അധ്യക്ഷ മായാവതിയുടെ തീരുമാനം. സംസ്ഥാനത്ത് ബിഎസ്പി 35 സീറ്റിലും ഛത്തിസ്ഗഡ് ജനത കോണ്‍ഗ്രസ് 55 സീറ്റിലും മത്സരിക്കുമെന്ന് മായാവതി വ്യക്തമാക്കി. വിജയിച്ചാൽ ജോഗി മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അവര്‍ അറിയിച്ചു
ദില്ലി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒന്നിച്ച് നീങ്ങാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെക്കുറെ തീരുമാനിച്ചിരുന്നത്. പാര്‍ലിമെന്റിനകത്തും പുറത്തും അത്തരം പോരാട്ടങ്ങള്‍ പ്രതിപക്ഷം നയിച്ചിട്ടുമുണ്ട്. വിശാല പ്രതിപക്ഷം എന്ന കോണ്‍ഗ്രസിന്റെ ആശയത്തില്‍ ബി എസ് പിക്ക് വലിയ പങ്കാണുള്ളത്.
എന്നാല്‍ ചത്തിസ്ഗഡില് കോണ്‍ഗ്രസിനൊപ്പം നില്‍ക്കില്ലെന്ന നിലപാടിലാണ് മായാവതിയുടെ പാര്‍ട്ടി. നാലാം തവണയും അധികാരം തേടുന്ന ബിജെപിയെ എന്ത് വിലകൊടുത്തും പുറത്താക്കുകയെന്ന അജണ്ടയിലായിരുന്നു കോണ്‍ഗ്രസ്. മായാവതിയെ ഒപ്പം നിര്‍ത്താനുളള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി ജനത കോണ്‍ഗ്രസ് രൂപീകരിച്ച അജിത് ജോഗിയുമായി കൂട്ടുചേരാനാണ് ബിഎസ്പി അധ്യക്ഷ മായാവതിയുടെ തീരുമാനം. സംസ്ഥാനത്ത് ബിഎസ്പി 35 സീറ്റിലും ഛത്തിസ്ഗഡ് ജനത കോണ്‍ഗ്രസ് 55 സീറ്റിലും മത്സരിക്കുമെന്ന് മായാവതി വ്യക്തമാക്കി. വിജയിച്ചാൽ ജോഗി മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അവര്‍ അറിയിച്ചു.
ചത്തിസ്ഗഡ് രൂപീകിരിച്ച ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ മുഖ്യമന്ത്രിയായെത്തിയത് ജോഗിയായിരുന്നു. 2016 ലാണ് ജോഗിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
