Asianet News MalayalamAsianet News Malayalam

ലൈംഗികാരോപണ വിവാദം: ലീന മണിമേഖലയെ പിന്തുണച്ച നടൻ സിദ്ധാർത്ഥിന് സുശി ഗണേശന്റെ ഭീഷണി

തമിഴ് സംവിധായകൻ സുശി ഗണേശനെതിരെ ലീന ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ലീനയെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയതിനെ തുടർന്നാണ് സിദ്ധാർത്ഥിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 
 

me too controversy director susi ganesan threatened actor sidharth who support leena manimekhala
Author
Chennai, First Published Oct 17, 2018, 7:19 PM IST

ചെന്നൈ: സംവിധായകൻ സുശി ഗണേശനെതിരെ എഴുത്തുകാരി ലീന മണിമേഖല ഉന്നയിച്ച ലൈംഗിക ആരോപണത്തെ പിന്തുണച്ചതിന്റെ പേരിൽ നടൻ സിദ്ധാർത്ഥിന് ഭീഷണി. സുശി ഗണേശനാണ് ഫോണിൽ വിളിച്ച് സിദ്ധാർത്ഥിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

ലീന മണിമേഖല പറഞ്ഞത് പൂർണ്ണമായും വിശ്വസിക്കുന്നു എന്നായിരുന്നു സിദ്ധാർത്ഥ് തന്റെ ട്വിറ്ററിൽ കുറിച്ചത്. ''എന്റെ പിതാവിന്റെ പ്രായമുള്ള ആളാണ് സുശി ഗണേശൻ. ഫോണിൽ വിളിച്ചായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. ലീനയ്ക്ക് പിന്തുണ നൽകിയാൽ വരാനിരിക്കുന്ന ഭവിഷ്യത്തുകൾ വളരെ വലുതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. എന്നാൽ ലീനയെ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. അവർക്ക് ശക്തമായ പിന്തുണ നൽകി കൂടെ നിൽക്കും.''  സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചു. 

2005 ൽ ചാനൽ അഭിമുഖത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ഗണേശൻ തന്നെ ലൈംഗികമായി ആക്രമിച്ചതെന്ന് ലീന മണിമേഖല വെളിപ്പെടുത്തിയിരുന്നു. വീട്ടിൽ വിടാമെന്ന് പറഞ്ഞ്  നിർബന്ധിച്ച് കാറിൽ കയറ്റുകയായിരുന്നു. എന്നാൽ കാറിനുള്ളിൽ കടന്ന ഉടനെ ഡോറുകൾ ലോക്ക് ചെയ്തു. മൊബൈൽ ഫോൺ പിടിച്ചു വാങ്ങി വലിച്ചറിഞ്ഞു. അവസാനം ബാഗിലുണ്ടായിരുന്ന ചെറിയ കത്തി എടുത്ത് സ്വയം മുറിവേൽപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടതെന്ന് ലീന പറയുന്നു. 

മൂന്ന് വർഷം മുമ്പാണ് പേര് വെളിപ്പെടുത്താതെ ഈ വിവരം ഫേസ്ബുക്കിൽ‌ പോസ്റ്റ് ചെയ്ത്. എന്നാൽ ഡബ്ളിയുസിസിയുടെ പത്രസമ്മേളനം പുറത്ത് വന്നതോടെ തനിക്ക് പേര് ഉൾപ്പെടെ പുറത്ത് പറയാനുള്ള ധൈര്യം ലഭിച്ചെന്ന് ലീന പറയുന്നു. ആരോപണം പാടെ നിഷേധിച്ചു കൊണ്ടാണ് സുശി ഗണേശന്റെ നിലപാട്. ലീന ഇമ്മോറലാണ് എന്നാണ് സുശി പ്രതികരിച്ചത്. മണിമേഖലയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും പറയുന്നുണ്ട്. കൂടുതൽ സ്ത്രീകൾ ആരോപണവുമായി രംഗത്ത് വരുമെന്ന് ഭയന്നാണ് സുശി ഗണേശൻ തനിക്കെതിരെ ആരോപണങ്ങൾ പറയുന്നതെന്ന് ലീന മണിമേഖല വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios