ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ അപരിചിതയായ നഴ്സിനെ ചുംബിച്ച് രണ്ടാംലോക യുദ്ധമവസാനിച്ചതിന്റെ സന്തോഷം പങ്കുവെച്ച യുഎസ് നാവികന്റെ പ്രതിമ നശിപ്പിക്കാന്‍ ശ്രമം.
വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ അപരിചിതയായ നഴ്സിനെ ചുംബിച്ച് രണ്ടാംലോക യുദ്ധമവസാനിച്ചതിന്റെ സന്തോഷം പങ്കുവെച്ച യുഎസ് നാവികന്റെ പ്രതിമ നശിപ്പിക്കാന്‍ ശ്രമം. ചുവന്ന മഷിയില്‍ 'മീ ടു' എന്ന ഹാഷ്ടാഗോടുകൂടി നഴ്സിന്റെ കാലില്‍ എഴുതിവെച്ചാണ് ഫ്ലോറിഡയില്‍ സ്ഥാപിച്ച പ്രതിമ നശിപ്പിക്കാന്‍ ശ്രമം. നാവികന് ജോര്‍ജ് മെന്‍ഡോസ വിടവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.
സമ്മതമില്ലാതെ അജ്ഞാതയായ സ്ത്രീയെ ചുംബിച്ച നാവികന്റെ പ്രവൃത്തി ലൈംഗികാതിക്രമമെന്ന് കാണിച്ചാണ് പ്രതിമയില്‍ മഷിയൊഴിച്ചത്. ഈ മേഖലയില്‍ നിരീക്ഷണ ക്യാമറയില്ലാത്തതിനാല്‍ ആരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 1000 ഡോളറിന്റെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.
പ്രതിമയുടെ സമീപത്തുനിന്ന് പെയിന്റിന്റെ കുപ്പികളും കണ്ടെടുത്തു. ആല്‍ഫ്രഡ് എയ്സന്സ്റ്റെഡ് എന്ന ഫോട്ടോഗ്രഫര്‍ ചിത്രം പകര്‍ത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Feb 21, 2019, 10:11 AM IST
Post your Comments