ഇന്ന് 7.30 നാണ് ലോക കാത്തിരിക്കുന്ന പോരാട്ടം

മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ഫേഫറിറ്റുകളായ ബ്രസീൽ പ്രീക്വാർട്ടർ പോരാട്ടത്തിനിറങ്ങുകയാണ്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ലോകകിരീടം, അതാണ് നെയ്മറും സംഘവും ലക്ഷ്യമിടുന്നത്. വമ്പന്‍ ടീമുകള്‍ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറുമ്പോള്‍ ബ്രസീല്‍ ആരാധകരും ആശങ്കയിലാണ്. പ്രത്യേകിച്ചും മെക്സികോയാണ് എതിരാളികളെന്നതില്‍.

ലോകചാമ്പ്യന്‍ പട്ടവുമായെത്തിയ ജര്‍മനിയുടെ പതനത്തിന് തുടക്കമിട്ടത് മറ്റാരുമായിരുന്നില്ല. ഗ്രൂപ്പ് എഫിലെ ആദ്യ പോരാട്ടത്തില്‍ ജര്‍മനിയെ കരയിച്ച മെക്സിക്കോയില്‍ നിന്ന് വലിയ വെല്ലുവിളി തന്നെ പ്രതീക്ഷിക്കാനം. ഗ്രൂപ്പ് ഈ യിൽ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീലിന്‍റെ വരവ്. ഫോമില്ലാത്ത ഗബ്രിയേൽ ജീസസിന് പകരം ഫിർമിനോ ആദ്യ ഇലവനിലെത്തിയേക്കുമെന്നാണ് വ്യക്തമാകുന്നത്. ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായാണ് മെക്സികോയുടെ വരവ്. 

സൂപ്പര്‍ താരങ്ങളായ മെസിയും ക്രിസ്റ്റ്യാനോയും ലോകകപ്പില്‍ നിന്ന് പുറത്തായതോടെ എല്ലാ കണ്ണുകളും നെയ്മര്‍ എന്ന താരത്തിലാണ്. ബ്രസീലിന്‍റെ പ്രതീക്ഷകളത്രയും നെഞ്ചേറ്റുന്ന നെയ്മര്‍ കൂടി പുറത്താകരുതേയെന്ന പ്രാര്‍ത്ഥനയാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. ജര്‍മനിയെ കീഴടക്കിയ മെക്സിക്കോ ബ്രസീലിനും ചങ്കിടിപ്പാണ് നല്‍കുന്നത്. ഇന്ന് 7.30 നാണ് ലോക കാത്തിരിക്കുന്ന പോരാട്ടം.