പ്രതിഷേധക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ അത്താഴവിരുന്നു ബഹിഷ്കരിക്കും
ദില്ലി: വിവാദത്തിനും പ്രതിഷേധങ്ങള്ക്കുമിടെ ദേശീയ ചലച്ചിത്ര അവാര്ഡ് ദാന ചടങ്ങ് നടന്നു. ദില്ലി വിഗ്യാന് ഭവനിലാണ് ചടങ്ങ് നടന്നത്. ചടങ്ങ് ബഹിഷ്കരിച്ച അവാര്ഡ് ജേതാക്കള് വേദിയില് നിന്ന് പുറത്തേക്ക്. ചലച്ചിത്ര പുരസ്കാര വേദിയിലെ പ്രതിഷേധക്കാരെ ഒഴിവാക്കി സര്ക്കാര്. മന്ത്രിയുടെ അത്താഴ വിരുന്നും ബഹിഷ്കരിക്കുമെന്ന് പ്രതിഷേധക്കാര് അറിയിച്ചു.
പങ്കെടുക്കാത്തവരുടെ പേരും കസേരയും ഒഴിവാക്കിട്ടാണ് ചടങ്ങ് നടത്തിയത്. അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാത്തവരുടെ പേരും കസേരയും സദസ്സിൽ നിന്നും എടുത്തു മാറ്റി. ചടങ്ങില് പങ്കെടുക്കില്ലെന്ന് അറിയിച്ച ഫഹദ് ഫാസില് ദില്ലി വിട്ടു. 11 പുരസ്കാരങ്ങള് മാത്രം രാഷ്ട്രപതി രംനാഥ് കോവിന്ദ് വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് പുരസ്കാര ജേതാക്കള് പ്രതിഷേധിച്ചത്.
ബാക്കി പുരസ്കാരങ്ങള് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുന്നതിലാണ് എതിര്പ്പ്. നോണ്ഫീച്ചര് പുരസ്കാരങ്ങള് വൈകീട്ട് നാലിന് സ്മൃതി ഇറാനി വിതരണം ചെയ്ത ശേഷം 11 പുരസ്കാരങ്ങള് അഞ്ചരയോടെ രാഷ്ട്രപതി വിതരണം ചെയ്യുന്ന തരത്തിലാണ് പരിപാടിയുടെ സമയക്രമം നിശ്ചയിച്ചിരുന്നത്. പുരസ്കാര വിതരണത്തില് വിവേചനം പാടില്ലെന്നാണ് പുരസ്കാര ജേതാക്കളുടെ വിമര്ശനം.
യേശുദാസും ജയരാജും നിഖില് എസ് പ്രവീണും ചടങ്ങില് പങ്കെടുത്തു. നിവേദനത്തില് മാത്രമാണ് ഒപ്പുവച്ചതെന്ന് യേശുദാസ് പറഞ്ഞു. വിവേചനത്തില് പ്രതിഷേധിച്ചാണ് ഒപ്പു വച്ചതെന്നും യേശുദാസ്. എല്ലാവര്ക്കും രാഷ്ട്രപതി അവാര്ഡ് സമ്മാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന് ജയരാജ് അറിയിച്ചു.
