Asianet News MalayalamAsianet News Malayalam

ടിഎന്‍ജി പുരസ്കാരം ലിനിയുടെ കുടുംബത്തിന് സമ്മാനിച്ചു

മൂന്നാമത് ടിഎന്‍ജി പുരസ്കാരം നഴ്സ് ലിനിയുടെ കുടുംബം പുരസ്കാരം ഏറ്റുവാങ്ങി. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും ഉൾപ്പെടുന്ന പുരസ്കാരവും സ്പീക്കർ ശ്രീരാമകൃഷ്ണൻ സമ്മാനിച്ചു.

nurse linis family received tng award
Author
Thiruvananthapuram, First Published Jan 30, 2019, 6:59 PM IST

തിരുവനന്തപുരം: പ്രശസ്ത മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റ‍ർ ഇൻ ചീഫുമായിരുന്ന ടി എൻ ഗോപകുമാറിന്‍റെ സ്മരണാർത്ഥം ഏഷ്യാനെറ്റ് ന്യൂസ് നൽകുന്ന മൂന്നാമത് ടിഎന്‍ജി പുരസ്കാരം  സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നഴ്സ് ലിനിയുടെ ഭർത്താവ് സജീഷും മക്കളും പുരസ്കാരം ഏറ്റുവാങ്ങി. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും ഉൾപ്പെടുന്ന പുരസ്കാരം സ്പീക്കർ ശ്രീരാമകൃഷ്ണനാണ് ലിനിയുടെ കുടുംബത്തിന്  സമ്മാനിച്ചത്.

നിപ ബാധിതരെ ശുശ്രൂഷിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനി ആദരിക്കപ്പെടുന്നതിലൂടെ കേരളത്തിലെ ആതുരസേവന രംഗമാണ് ആദരിക്കപ്പെടുന്നത്. മുൻ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ്, മുൻ അഡി ചീഫ് സെക്രട്ടറി ലിഡ ജേക്കബ്, സംരംഭകൻ സി ബാലഗോപാൽ എന്നിവർ തയ്യാറാക്കിയ പട്ടികയിൽ നിന്ന് പ്രേക്ഷകരാണ് വോട്ടെടുപ്പിലൂടെ ലിനിയെ അവാർഡിനായി തെരഞ്ഞെടുത്തത്. 

Also Read: ഈ വര്‍ഷത്തെ ഏഷ്യാനെറ്റ് ന്യൂസ് ടിഎന്‍ജി പുരസ്കാരം സിസ്റ്റര്‍ ലിനിക്ക്

സമൂഹമനസ്സിനെ തൊട്ട വാർത്തകളിലൂടെ കേരളത്തിൽ തലയെടുപ്പോടെ നിന്ന മാധ്യമപ്രവർത്തകനായിരുന്നു ടി എൻ ഗോപകുമാര്‍. വാർത്തകൾക്കൊപ്പം നടക്കാൻ ടിഎൻജി ഇല്ലാതായിട്ട് ഇന്ന് മൂന്ന് വർഷം കഴിയുന്നു. സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ ഏഷ്യാനെറ്റ് ന്യൂസ് ടിഎൻജിയുടെ സ്മരണാർത്ഥം നൽകുന്നതാണ് ടിഎൻജി പുരസ്കാരം. സാന്ത്വന ചികിത്സാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എം ആർ രാജഗോപാൽ, സ്വന്തം വയ്യായ്കകള്‍ മറന്ന് തന്നേക്കാൾ ദൈന്യത അനുഭവിക്കുന്നവരെ സഹായിക്കാൻ കാസർകോട് ന്യൂ മലബാർ പുനരധിവാസ കേന്ദ്രം നടത്തുന്ന എം എം ചാക്കോ എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ അവാർഡ്. 

പുരസ്കാരസമർപ്പണച്ചടങ്ങ് പൂർണരൂപത്തിൽ കാണാം:

Follow Us:
Download App:
  • android
  • ios