ദില്ലി: നഴ്‌­സുമാരുടെ ശമ്പള വര്‍­ദ്ധ­ന­വിന് തീ­രു­മാ­ന­മെ­ടുത്ത മി­നി­മം വേതന സമിതിയുടെ ഘ­ടന­യെ ചോദ്യം ചെ­യ്­ത് സം­സ്ഥാന­ത്തെ സ്വ­കാ­ര്യ ആ­ശു­പ­ത്രി മാനേജ്‌­മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ത­ള്ളി. ആശുപത്രി ഉടമകള്‍ക്ക് വേതന പരിഷ്­കരണത്തിനായുള്ള സമിതിയില്‍ മതിയായ പ്രാതിനിധ്യം നല്‍കി­യി­ല്ലെ­ന്നാ­യി­രു­ന്നു സ്വ­കാ­ര്യ ആ­ശു­പ­ത്രി മാ­നേ­ജ്മെന്റ് അസോസിയേഷന്റെ വാ­ദം. ഹര്‍­ജി പ­രി­ഗ­ണി­ച്ച സു­പ്രിം­കോ­ടതി, വേ­ത­ന­പ­രി­ഷ്­ക­ര­ണ­ത്തി­നു­ള്ള ഉ­ത്തര­വ് ഇ­റ­ക്കുന്ന­ത് സു­പ്രിം­കോട­തി വി­ധി വ­രുന്ന­ത് വരെ ത­ട­ഞ്ഞി­രു­ന്നു.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള വര്‍ധനവിന് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി കഴിഞ്ഞ മാസം 19 ന് ചേര്‍ന്ന മിനിമം വേതന സമിതിയാണ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷ്ണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരേയാണ് ആശുപത്രി മാനേജ്മെന്റ് സുപ്രിംകോടതിയെ സമീപിച്ചത്. സമിതിയുടെ ഘടനയെയാണ് മാനേജ്മെന്റുകള്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തത്.

വേ­ത­ന­സ­മി­തി രൂ­പീ­ക­രി­ച്ച­തി­നെ കു­റി­ച്ച് സംസ്ഥാ­ന സര്‍­ക്കാരി­നോ­ട് സു­പ്രിം­കോട­തി വി­ശ­ദീ­കര­ണം തേ­ടി­യി­രുന്നു. അസോസിയേഷന്‍ വാദം നിലനില്‍ക്കില്ലെ­ന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതി­യു­ടെ ഇ­ന്നത്തെ ഉത്തരവ്. നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളമായി 20,000 രൂപ നല്‍കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശുപാര്‍ശ.