ഉഷ ചികിത്സക്ക് എത്തിയത് കഠിനമായ വേദനയോടെയാണെന്ന് ചികിത്സിച്ച ഡോ. നാസർ. വേദന എന്തുകൊണ്ടെന്നറിയാൻ കൂടുതൽ പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ: വയറ്റിൽ കത്രികയുമായി ഉഷ ചികിത്സക്ക് എത്തിയത് കഠിനമായ വേദനയോടെയാണെന്ന് ചികിത്സിച്ച ഡോ. നാസർ. മൂത്രത്തിൽ കല്ലുള്ളതായി സംശയം തോന്നിയിരുന്നു. തുടർന്ന് എക്സ് റേ എടുക്കാൻ പറഞ്ഞു. എക്സ് റേയിലാണ് വയറ്റിനുള്ളിൽ കത്രിക കണ്ടെത്തിയത്. വേദന എന്തുകൊണ്ടെന്നറിയാൻ കൂടുതൽ പരിശോധന വേണമെന്നും ഡോ. നാസർ പറഞ്ഞു.
ഉഷ ചികിത്സക്ക് എത്തിയത് കഠിനമായ വേദനയുമായാണ്. മൂത്രത്തിൽ കല്ലുള്ളതായി സംശയം തോന്നിയിരുന്നു. തുടർന്ന് എക്സ് റേ എടുക്കാൻ പറഞ്ഞു. എക്സ് റേയിലാണ് വയറ്റിനുള്ളിൽ മെഡിക്കൽ ഉപകരണം കണ്ടെത്തിയത്. വേദന എന്തുകൊണ്ട് വന്നു എന്നറിയാൻ വിശദമായ പരിശോധന വേണം. പരിശോധനയിലേക്ക് കടക്കാൻ ഇരിക്കവെയാണ് കത്രിക കണ്ടെത്തിയത്. ശസ്ത്രക്രിയ ഉപകരണം വർഷങ്ങളോളം വയറ്റിൽ കിടന്നാലും അറിയണമെന്നില്ല. മെഡിക്കൽ ഉപകരണം മൂലം എല്ലാവർക്കും വേദന അനുഭവപ്പെടണമെന്നില്ല. പരിശോധനയിലൂടെ മാത്രമേ വേദന എന്തുകൊണ്ടെന്ന് അറിയാൻ കഴിയൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
5 വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി വണ്ടാനം മെഡിക്കൽ കോളേജിലാണ് ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. പിന്നാലെ വയറുവേദനയെ ഉണ്ടായി. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. മൂത്രത്തിൽ കല്ലാണോ എന്ന് സംശയം തോന്നിയോടെ ഡോക്ടറുടെ നിർദേശ പ്രകാരം എക്സ് റേ എടുത്തപ്പോഴാണ് വയറ്റിനുള്ളിൽ കത്രിക കണ്ടെത്തിയത്.

