കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകുന്നതില്‍ പ്രതിഷേധിച്ച് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിഡിപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ഓഫീസിന്റെ ചില്ലുകള്‍ അക്രമാസക്തരായ പിഡിപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യോമായന മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മദനിയെ കയറ്റാനാകില്ലെന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി അറിയിച്ചതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. ബോര്‍ഡിംഗ് പാസടക്കം നല്‍കിയ ശേഷമാണ് യാത്ര അനുവദിക്കാനാവില്ലെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചതെന്ന് മദനിയുടെ ഒപ്പമുള്ളവര്‍ പറയുന്നു. തുടര്‍ന്നാണ് പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വിമാനത്താവളത്തിലെത്തിയത്.

ഇതിനിടെ 7.15 ബംഗലൂരിവില്‍ നിന്നും പുറപ്പെടുന്ന ഇന്‍ഡിഗോയുടെ തന്നെ വിമാനത്തില്‍ മദനി നെടുന്പാശേരിയിലെത്തുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു. 8 മണിയോടെ നെടുമ്പാശേരിയിലെത്തിയ ശേഷം അന്‍വാര്‍ശേരിക്കു തിരിക്കും.