ഗവർണർ സുരക്ഷക്ക് പോലീസിനെ ആവശ്യപ്പെട്ടത് നടപടി ക്രമങ്ങൾ പാലിക്കാതെ
കോട്ടയം: രാജ്ഭവനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയെ ഗവർണർ അതൃപ്‌തി അറിയിച്ചെന്ന വാർത്ത വന്നത് രാജ്ഭവനിലെ ഉന്നത കേന്ദ്രങ്ങളിൽ നിന്നാണ്. ഇത് ശരിയോ എന്ന് പരിശോധിക്കണം . കോട്ടയത്തെ അവലോകന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഗവർണറുടെ സുരക്ഷക്ക് പോലീസിനെ ആവശ്യപ്പെട്ട്ടത് നടപടി ക്രമങ്ങൾ പാലിക്കാതെയാണ്. അത്കൊണ്ടാണ് ഉത്തരവ് റദ്ദാക്കിയത്. എത്ര ഉന്നതൻ ആയാലും നടപടി ക്രമം പാലിക്കണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
രാജ്ഭവന്‍റെ സുരക്ഷക്കായി നൽകിയ 6 പൊലിസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലമാറ്റ ഉത്തരവ് ഇറക്കിയ ദിവസം തന്നെ പൊലിസ് ആസ്ഥാനം റദ്ദാക്കിയിരുന്നു . രാജ് ഭവൻ ആവശ്യപ്പെട്ട പ്രകാരമാണ് ഒഴിവുകള്‍ നികത്താനായി പൊലിസുകാരെ സ്ഥലം മാറ്റി ഡിജിപി ഉത്തരവിറക്കിയത്. ശനിയാഴ്ച രാവിലെ ഇറക്കിയ ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളിൽ റദ്ദാക്കി മറ്റൊരു ഉത്തരവുമിറക്കി. ഗവർണർ സർക്കാർ പോര് മുറുകുന്നതിനിടെയാണ് ഉത്തരവ് റദ്ദാക്കിയത്. എന്നാൽ സാങ്കേതിക കാരണങ്ങളാണ് ഉത്തരവ് റദ്ദാക്കിയതെന്ന് പൊലിസ് ആസ്ഥാനം വിശദീകരിച്ചു. ഒഴിവുകള്‍ നികത്തി ഉത്തരവിറക്കാനുള്ള അധികാരം സർക്കാരിനായതുകൊണ്ടാണ് ഡിജിപി ഇറക്കിയ ഉത്തരവ് റദ്ദാക്കേണ്ടിവന്നതെന്നാണ് പൊലിസ് ആസ്ഥാനത്തെ വിശദീകരണം.


