മാധ്യമങ്ങളുടെ പേനത്തുമ്പത്തല്ല, ജനഹൃദയങ്ങളിലാണ് പാർട്ടിയുടെ സ്ഥാനം; മാധ്യമങ്ങൾക്കെതിരെ പിണറായി
ഇടത്പക്ഷത്തിന്‍റെ ഭാഗമായി നിൽക്കുന്ന ആളുകൾ കൊലചെയ്യപ്പെട്ടാൽ അത് വലിയ കാര്യമായി കാണേണ്ടതില്ല ഇതാണ് പൊതുവായ നിലപാട്. ജനാധിപത്യത്തിന്‍റെ കാവലാളായി നിൽക്കേണ്ട നല്ലൊരു ഭാഗം മാധ്യമങ്ങൾ ഈ നിലപാട് സ്വീകരിക്കുകയാണ് മുഖ്യമന്ത്രി ആരോപിക്കുന്നു.
കാസർകോട്: ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപ്രവർത്തകർ കൊല്ലപ്പെട്ടാൽ അത് മാധ്യമങ്ങൾ കാര്യമാക്കാത്ത സ്ഥിതിയാണെന്നും മാധ്യമങ്ങൾ അന്ധമായ മാർക്സിസ്റ്റ് വിരോധം വച്ചു പുലർത്തുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഇടത്പക്ഷത്തിന്‍റെ ഭാഗമായി നിൽക്കുന്ന ആളുകൾ കൊലചെയ്യപ്പെട്ടാൽ അത് വലിയ കാര്യമായി കാണേണ്ടതില്ല ഇതാണ് പൊതുവായ നിലപാട്. ജനാധിപത്യത്തിന്‍റെ കാവലാളായി നിൽക്കേണ്ട നല്ലൊരു ഭാഗം മാധ്യമങ്ങൾ ഈ നിലപാട് സ്വീകരിക്കുകയാണ് മുഖ്യമന്ത്രി ആരോപിക്കുന്നു.
ഇടതു പക്ഷ വിരോധവും അന്ധമായ മാർക്സിസ്റ്റ് വിരോധവും മാധ്യമ വാർത്തകളെ ബാധിച്ചിരിക്കുകയാണ്, ഈ പറയുന്നവരുടെ നാക്കിൻ തുമ്പത്തോ പേനത്തുമ്പിലോ അല്ല ജനങ്ങളുടെ ഹൃദയത്തിലാണ് പ്രസ്ഥാനത്തിന്‍റെ സ്ഥാനം - മാധ്യമങ്ങളെ വിമർശിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.