വാരാണസി: എല്ലാ പ്രശ്നങ്ങളുടേയും പരിഹാരം വികസനത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ ശരിയായ ദിശയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലമായ വാരാണസിയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

മുൻ സർക്കാരുകൾ വികസനത്തിന് എതിരായിരുന്നു. തെരഞ്ഞെടുപ്പുകൾ വിജയിക്കാൻ അവർ പൊതുപണം ഉപയോഗിച്ചു. ദാരിദ്രത്തിന്‍റെ പൈതൃകത്തെ തങ്ങളുടെ കുട്ടികളിലേക്ക് കൈമാറാൻ ആരും ആഗ്രഹിക്കുന്നില്ല. ജനങ്ങളെ അവരുടെ സ്വന്തം കാലിൽനിൽക്കാൻ പ്രാപ്തരാക്കാൻ സഹായിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമൂഹത്തിലെ എല്ലാത്തുറകളിലുമുള്ള ജനങ്ങളുടെ ശാക്തീകരണം ലക്ഷ്യംവച്ചാണ് സർക്കാർ എല്ലാ ആസൂത്രണങ്ങളും പദ്ധതികളും തയാറാക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

വാരാണസി മണ്ഡലത്തിന് 1,000 കോടിയുടെ പദ്ധതികളാണ് മോദി പ്രഖ്യാപിച്ചത്. എവിടെ പദ്ധതികൾക്കായി തറക്കല്ലിട്ടോ, ആ പദ്ധതികൾ ഉദ്ഘാടനം ചെയ്ത ഏക സർക്കാർ തങ്ങളുടേതാണെന്നും മോദി അവകാശപ്പെട്ടു.