നാല് മണിക്ക് കാലാവസ്ഥാ നീരീക്ഷണകേന്ദ്രം പുറത്തിറക്കിയ ബുള്ളറ്റിനിലാണ് തലസ്ഥാന ജില്ലയെ അതിതീവ്ര ജാഗ്രതാ നിര്‍ദ്ദേശത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ തിരുവനന്തപുരവും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലകളിലാണ് ഇപ്പോഴും റെഡ് അലര്‍ട്ട് തുടരുന്നത്.

തിരുവനന്തപുരം: മഴയുടെ ശക്തകുറഞ്ഞ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. വൈകുന്നേരം നാല് മണിക്ക് കാലാവസ്ഥാ നീരീക്ഷണകേന്ദ്രം പുറത്തിറക്കിയ ബുള്ളറ്റിനിലാണ് തലസ്ഥാന ജില്ലയെ അതിതീവ്ര ജാഗ്രതാ നിര്‍ദ്ദേശത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ തിരുവനന്തപുരവും കാസര്‍ഗോഡും ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇപ്പോഴും റെഡ് അലര്‍ട്ട് തുടരുന്നത്.

ഇടുക്കിയും എറണാകുളവും ഒഴികെയുള്ള ജില്ലകളിലെല്ലാം നാളത്തോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇന്ന് വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമാണ് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ചെറിയ തോതില്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.