ചെന്നൈ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ.നഗര്‍ മണ്ഡലത്തില്‍ മൂന്ന് മണി വരെ 57 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സ്വതന്ത്രസ്ഥാനാര്‍ഥി ടിടിവി ദിനകരന്‍, എഐഎഡിഎംകെ സ്ഥാനാര്‍ഥി ജി.മധുസൂദനന്‍, ഡിഎംകെ സ്ഥാനാര്‍ഥി എന്‍.മരുതുഗണേഷ് എന്നിവര്‍ തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ഡിസംബര്‍ 24-നാണ് വോട്ടെണ്ണല്‍. 

കഴിഞ്ഞ ഏപ്രിലില്‍ ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും മണ്ഡലത്തില്‍ വ്യാപകമായ തോതില്‍ പണം വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. വന്‍സന്നാഹങ്ങളും ശക്തമായ നിരീക്ഷണവുമായാണ് ഇക്കുറി വോട്ടെടുപ്പ് നടക്കുന്നതെങ്കിലും വന്‍തോതില്‍ പണമൊഴുകിയെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.