ജനീവ: സിബാബ്‌വെന്‍ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെയെ ലോകാരോഗ്യസംഘടനയുടെ ഗു‌ഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തുനിന്ന് നീക്കി. മുഗാബെയ്ക്ക് കീഴില്‍ സിബാബ്‌വെയിലെ ആരോഗ്യരംഗം തകര്‍ന്നെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. സിബാബ്‌വെന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെന്ന് ലോകാരോഗ്യസംഘടനയുടെ തലവന്‍ ട്രഡോസ് അദാനോം ഗബ്രിയാസിസ് വ്യക്തമാക്കി. നേരത്തെ സിബാബ്‌വെയിലെ ആരോഗ്യരംഗത്തെ പുകഴ്ത്തിയ ആളാണ് ട്രഡോസ് അദാനോം ഗബ്രിയാസിസ്.

മുഗാബെയുടെ 30 വര്‍ഷത്തെ ഭരണകാലത്ത് മരുന്നുകളുടെ ലഭ്യതക്കുറവും ശമ്പളമില്ലായ്മയും രാജ്യത്തെ ആരോഗ്യരംഗത്തെ താറുമാറാക്കി എന്നാണ് ആരോപണം. റോബര്‍ട്ട് മുഗാബെയുടെ സഥാനലബ്‌ധിയെ വിമര്‍ശിച്ച് കനേഡിയന്‍ പ്രസിഡന്‍റും ബ്രീട്ടീഷ് സര്‍ക്കാരും രംഗത്തെത്തിയിരുന്നു. റോബര്‍ട്ട് മുഗാബെയ്ക്കെതിരെ സിബാബ്‌വെയിലും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.