'മഹാത്മാ ഗാന്ധിയുടെ നാട്ടില്‍ നിന്നു വരുന്ന പ്രധാനമന്ത്രി, സായുധ പാരമ്പര്യമില്ലാത്ത ഗോവയില്‍ നിന്നു വരുന്ന ഞാനെന്ന പ്രതിരോധ മന്ത്രി, പിന്നെ സര്‍ജിക്കല്‍ ആക്രമണം. ഈ ചേരുവ രൂപപ്പെട്ടത് എങ്ങനെയെന്ന് ഞാന്‍ അതിശയിക്കുന്നു. ആര്‍.എസ്.എസ് പാഠങ്ങളായിരിക്കാം ഇതിന്റെ കാമ്പെങ്കിലും അതൊരു വ്യത്യസ്തമായ ചേരുവയായിരുന്നു' -ഇതായിരുന്നു പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍. 

ദേശീയ സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതില്‍ ലോകത്തെ ഏറ്റവും മികച്ച രീതിയില്‍ നടത്തിയ ഈ സര്‍ജിക്കല്‍ ആക്രമണം വഴിവെച്ചതായും അദ്ദേഹം പറഞ്ഞു.