Asianet News MalayalamAsianet News Malayalam

ശബരിമല: കേന്ദ്രസർക്കാർ നിയമനിർമാണം നടത്താനുള്ള സാധ്യതയില്ല, ബജറ്റ് സമ്മേളനം 13 വരെ മാത്രം

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദി സർക്കാരിന്‍റെ അവസാനത്തെ പാർലമെന്‍റ് സമ്മേളനമാണ് ഇപ്പോൾ നടക്കുന്നത്. ശബരിമലയിൽ ഇനിയൊരു നിയമനിർമാണം സാധ്യമാകില്ല. പക്ഷേ, ഓർഡിനൻസ് കൊണ്ടുവരാൻ ഇതൊരു തടസ്സവുമല്ല.

sabarimala no chance for law from central government budget session till 13 february
Author
New Delhi, First Published Feb 6, 2019, 4:02 PM IST

ദില്ലി: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കെതിരെ ഈ പാർലമെന്‍റ് സമ്മേളനത്തിൽ നിയമനിർമാണം നടത്താനുള്ള സാധ്യത മങ്ങി. ഇപ്പോൾ ചേരുന്ന ബജറ്റ് സമ്മേളനം ഈ മാസം 13 വരെയാണ്. ഒരു ബില്ല് ഈ സമ്മേളനത്തിൽ കൊണ്ടുവരാൻ നിയമോപദേശം തേടുന്നതുൾപ്പടെ നിരവധി നടപടികളെടുക്കേണ്ടതുണ്ട്. ഏഴ് ദിവസം കൊണ്ട് ഒരു ബില്ല് പാർലമെന്‍റിൽ കൊണ്ടുവരാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഈ സമ്മേളനത്തിൽ നിയമനിർമാണത്തിന് സാധ്യതയുമില്ല.

എന്നാൽ ഒരു ഓർഡിനൻസ് കൊണ്ടുവരാൻ സമ്മേളനം ഇല്ലെന്നത് തടസ്സമല്ല. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെ ശബരിമലയിൽ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് കഴിയും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ ഏത് കക്ഷിയാണോ രൂപീകരിക്കുന്നത് ആ സർക്കാരിന് ഈ ഓർഡിനൻസ് എന്തായാലും പരിഗണിക്കേണ്ടി വരികയും ചെയ്യും. 

Read More: ശബരിമല ഓര്‍ഡിനന്‍സ്: സുപ്രീംകോടതി തീരുമാനത്തിന് ശേഷം പരിഗണിക്കാമെന്ന് കേന്ദ്രം

നേരത്തേ സുപ്രീംകോടതിയുടെ തീരുമാനമനുസരിച്ചേ ശബരിമലയുമായി ബന്ധപ്പെട്ട് ഒരു നിയമനിർമാണം നടത്തുന്ന കാര്യം ആലോചിക്കൂ എന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പ്രകാശ് ജാവദേക്കറുടെ പ്രതികരണം ചുവടെ:

"

Follow Us:
Download App:
  • android
  • ios