ശബരിമല: ശബരിമലയിലെ നടവരുമാനം ഒരാഴ്ച കൊണ്ട് 22കോടി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടര കോടി രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്.
ശബരിമല തീര്‍ത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിയുമ്പോള്‍ 22.66 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടര കോടിരൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. അരവണ വിറ്റ് വരവ് ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത് ഏട്ട് കോടി എണ്‍പത്തി ഒന്‍പത് ലക്ഷം രൂപ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒന്നരകോടിരൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഉണ്ണി അപ്പം വിറ്റ് വരവ് വഴി ഒരുകോടി എഴുപത്തി ഒന്‍പത് ലക്ഷം രൂപയും വുമാനമായി ലഭിച്ചു. ശബരിമല സന്നിധാനത്തെ കുറിച്ച് പൂര്‍ണ വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി വെബ്സൈറ്റ് ഫെയിസ്ബുക്ക്, ട്വിറ്റര്‍ എന്നിവയുടെ ഉദ്ഘാടനവും സന്നിധാനത്ത് നടന്നു. 24 മണിക്കൂര്‍ സമയവും സന്നിധാനത്തെ വിശേഷങ്ങള്‍ തല്‍സമയം എത്തിക്കുകയാണ് ലക്ഷ്യം. പതിനെട്ടാം പടി വലിയ നടപന്തല്‍ അന്നദാനപ്പുര എന്നിവിടങ്ങളിലെ തിരക്ക് അറിയാനും കഴിയുന്ന തരത്തിലാണ് വെബ്ക്യാമറകള് ഉറപ്പിച്ചിരിക്കുന്നത്.
അതേസമയം ശബരിമലയുടെ പേര്മാറ്റത്തെ ചൊല്ലി അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന നിലാപാടിലാണ്. ഉത്തരവ് ഇതുവരെയായും നടപ്പാക്കിയിട്ടില്ലന്നും നിയമവിദഗ്ദരുടെ അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷം മാത്രമെ അത്തരം നടപടികളിലേക്ക് കടക്കുവെന്നും പ്രസിഡന്റും മെമ്പറും വ്യക്തമാക്കി. വിവാദങ്ങള്‍ ഒഴിവാക്കിയുള്ള ഒരുതീര്ത്ഥാടനകാലമാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം ഇന്നു നടന്ന ഉദ്ഘാടനചടങ്ങില്‍ നിന്നും ഇടതുപക്ഷ മെമ്പര്‍ കെ രാഘവന് വിട്ടുനിന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 5, 2018, 1:45 AM IST
Post your Comments