തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും പിടിച്ചുനില്‍ക്കാന്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും അനുവദിക്കാതെ അതിശക്തമായ മത്സരമാണ് ഇടതുമുന്നണി കാഴ്ച വെച്ചത്.
ചെങ്ങന്നൂര്: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല് അവസാന ഘട്ടത്തിലേക്ക് കടക്കവെ എല്ഡിഎഫ് സ്ഥാനാര്ത്ഥി സജി ചെറിയാന് വന് ഭൂരിപക്ഷത്തിലേക്ക്. ഒന്നൊഴിയാതെ മണ്ഡലത്തില് അങ്ങോളമിങ്ങോളം ഇടതുതരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ത്ഥി 15,798 വോട്ടുകള്ക്കാണ് ഇപ്പോള് ലീഡ് ചെയ്യുന്നത്.
തങ്ങളുടെ ശക്തി കേന്ദ്രങ്ങളില് പോലും പിടിച്ചുനില്ക്കാന് ബിജെപിയെയും കോണ്ഗ്രസിനെയും അനുവദിക്കാതെ അതിശക്തമായ മത്സരമാണ് ഇടതുമുന്നണി കാഴ്ച വെച്ചത്. ഏറ്റവും ഒടുവിലത്തെ കണക്കുകള് പ്രകാരം എല്ഡിഎഫ് സ്ഥാനാര്ത്ഥി സജി ചെറിയാന് 54,798 വോട്ടുകളാണ് നേടാനായത്. യുഡിഎഫ് സ്ഥാനാര്ത്ഥി അഡ്വ. ഡി വിജയകുമാറിന് 37,854 വോട്ടുകളും ബിജെപി സ്ഥാനാര്ത്ഥി അഡ്വ. പി.എസ് ശ്രീധരന് പിള്ള 27,658 വോട്ടുകളും നേടി. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല് തുടങ്ങിക്കഴിഞ്ഞശേഷം ഒരു തവണപോലും ഇടതുമുന്നണി രണ്ടാം സ്ഥാനത്തേക്ക് പോയില്ല. വ്യക്തമായ മേല്ക്കൈ നിലനിര്ത്തി വിജയത്തിലേക്ക് കുതിക്കുകയാണ് എല്.ഡിഎഫ്.
