തിരുിവനന്തപുരം: സിനിമ- സീരിയല്‍ രംഗത്തെ സംവിധായകന്‍ രഞ്ജിത്ത് മൗക്കോട്ടിന്റെ ഭാര്യ ശരണ്യ നാരായണന്‍ ആത്മഹത്യ ചെയ്ത സംഭവം ഏറെ ദുരൂഹത ഉയര്‍ത്തിയിരുന്നു.മരിക്കുന്നുന്നതിന് ഏതാനും നാളുകള്‍ക്കു മുമ്പ് ശരണ്യ തന്‍റെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റായിരുന്നു ദുരൂഹതകള്‍ക്ക് ഇയാക്കിയത്. ഭര്‍ത്താവ് രഞ്ജിത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഇങ്ങനൊരു പരിചയപെടുത്തലിന്റെ ആവശ്യം ഇതുവരെ ഇല്ലായിരുന്നു.. പക്ഷെ ഇന്നെനിക്കു വന്ന ചില പേഴ്‌സണൽ മെസ്സേജ് കാരണം ഞാൻ ഇതിവിടെ പോസ്റ്റ് ചെയ്യുന്നു... ഇതെന്റെ ഭർത്താവ് ... ഇന്നീ നിമിഷം വരെ ഞങ്ങൾ ഭാര്യാഭർത്താവ് തന്നെയാണ്... ഒരുമിച്ചു ജീവിക്കുന്നും ഉണ്ട്... പിരിയുമ്പോൾ അറിയിക്കാം.... അപ്പോൾ കട്ടിലുപിടിക്കാൻ വന്നാമതി എന്നും ശരണ്യ പോസ്റ്റില്‍ കുറിക്കുന്നു.
ഈ പോസ്റ്റില്‍ എന്തോ ദുരൂഹതയുണ്ടല്ലോ എന്നു ചോദിച്ചവരോട് ഉണ്ട് എന്നും അത് ഇവിടെ പറയാന്‍ കഴിയില്ല ഫോണ്‍ വിളിച്ചു പറയാം എന്നുമുള്ള ശരണ്യയുടെ മറുപടി സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ഉയര്‍ന്നു വരുന്ന വിവാദങ്ങളോടു രഞ്ജിത്ത് മക്കോട്ട് പ്രതികരിച്ചു.
ശരണ്യയെ ഞാൻ ആവോളം സ്നേഹിച്ചിരുന്നു. എന്നിട്ടും അവൾ എന്നേയും കുട്ടികളേയും തനിച്ചാക്കി ജീവൻ ഹോമിക്കുകയായിരുന്നു. സിനിമാ സീരിയൽ സംവിധായകൻ ചെറുപുഴ സ്വദേശി രഞ്ജിത്ത് മൗക്കാട് 'മറുനാടൻ മലയാളിയോട് ' പറഞ്ഞു. സ്നേഹം ഏറെ നൽകിയിട്ടും ആത്മഹത്യാ പ്രേരണയുടെ അടിമയായിരുന്നു അവൾ.
മുൻ ഭർത്താവിനൊപ്പം കഴിയുമ്പോഴും അവൾ ആത്മഹത്യക്ക് ഒരുങ്ങുകയും പരിയാരം ആശുപത്രിയിൽ കഴിയുകയും ചെയ്തിരുന്നു. അവർ തമ്മിലുള്ള ദാമ്പത്യ പ്രശ്നം മൂർച്ചിച്ച് വിവാഹ മോചനം നേടിയപ്പോൾ അവളുടെ രക്ഷക്കെത്തിയതായിരുന്നു താൻ. തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രത്തിൽ വെച്ച് നാട്ടുകാരുടെ മുമ്പാകെയായിരുന്നു ഒരു കുഞ്ഞുള്ള അവളെ ഞാൻ വിവാഹം കഴിച്ചത്.
ആദ്യ ഭർത്താവിൽ അവൾക്കുണ്ടായ കുഞ്ഞിനെ തുമ്പ എന്നും എനിക്ക് പിറന്ന കുഞ്ഞിനെ തുമ്പിയെന്നുമാണ് ഞാൻ വിളിക്കാറ്. രണ്ടു പേരുടേയും അച്ഛനായാണ് ഞാൻ അവരെ വളർത്തിയത്. ശരണ്യക്ക് എന്നോട് സ്നേഹക്കൂടുതലായിരുന്നു. സിനിമാ ഫീൽഡിലുള്ള മറ്റേതെങ്കിലും സ്ത്രീയോ മറ്റൊ എന്നെ വിളിച്ചാൽ അവൾ പെട്ടെന്ന് ക്ഷോഭിക്കും. എപ്പോഴും അവളുടെ കൂടെ താൻ വേണമെന്നാണ് അവളുടെ ആഗ്രഹം. അതുകൊണ്ടു തന്നെ എന്റെ അച്ഛനോടും അമ്മയോടും അവൾ അടുക്കാറില്ല. അതുകൊണ്ടു തന്നെയാണ് അവളെ തിരുവനന്തപുരത്തുകൊണ്ട് വന്ന് പാർപ്പിച്ചത്.
എന്റെ അമ്മയുടെ ആത്മഹത്യ കണ്ടവനാണ് ഞാൻ. അതുകൊണ്ടു തന്നെ അവളോട് പെരുമാറുന്നതിന് പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. കുടുംബ ആവശ്യത്തിനു വേണ്ടി അവളുടെ സ്വർണം പണയം വെച്ചിരുന്നു. മരിക്കുന്ന ദിവസം പണയ സ്വർണം ഉടൻ തിരിച്ചെടുക്കണമെന്ന് അവൾ ആവശ്യപ്പെട്ടിരുന്നു. പത്ത് മണി കഴിഞ്ഞ് സ്വർണ്ണമെടുക്കാൻ തയ്യാറായി ഞാൻ വീട്ടിൽ നിന്നും പുറത്ത് പോയി വരവേയാണ് അവൾ ആത്മഹത്യ ചെയ്തത്. എന്റെ ഫെയ്സ് ബുക്കും വാട്സാപ്പുമെല്ലാം എത്രയോ കാലമായി അവൾ തന്നെയാണ് ഉപയോഗിക്കാറുള്ളത്. 28 കാരനായ ഞാൻ എന്‍റെ അതേ പ്രായമുള്ള ശരണ്യയെ സ്നേഹിച്ചു തന്നെയാണ് വിവാഹം ചെയ്തത്.
നിസ്സാര കാര്യങ്ങൾക്ക് പലപ്പോഴും അവൾ ആത്മഹത്യാ ഭീഷണി ഉയർത്താറുണ്ടെങ്കിലും അപ്പോഴെല്ലാം അനുനയത്തിൽ മക്കളുടെ കാര്യം പറഞ്ഞ് കൂടുതൽ സ്നേഹം കൊടുക്കാറാണ് പതിവ്. ഇപ്പോൾ തുമ്പ മോളെ അവളുടെ വീട്ടുകാർ കൊണ്ടു പോയിരിക്കയാണ്. ഇതെന്നെ ഏറെ വിഷമിപ്പിക്കുകയാണ്. എനിക്കെതിരെ വന്ന പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണ്. ഞാനും ആത്മഹത്യയിലേക്ക് പോകേണ്ട അവസ്ഥയാണ് പുറത്ത് പ്രചരിക്കുന്നത് എന്നും രഞ്ജിത് മൗക്കാട് പറഞ്ഞു.
