ദില്ലി: സ്വകാര്യത മൗലിക അവകാശമാണോ എന്നതിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വിധി പറയുക. സ്വകാര്യത അവകാശം മൗലിക അവകാശമല്ലെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. 1954 സ്വകാര്യത മൗലിക അവകാശമല്ലെന്ന് എട്ടംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. സ്വകാര്യത പരമമായ അധികാരമായി കണക്കാക്കാൻ ആകില്ലെന്ന് വാദത്തിനിടെ സുപ്രീംകോടതി പരാമര്‍ശം നടത്തിയിരുന്നു. സ്വകാര്യതയില്ലെങ്കിൽ മറ്റ് അവകാശങ്ങൾ എങ്ങനെ നിറവേറ്റാനാകുമെന്ന പരാമര്‍ശവും കോടതി നടത്തിയിരുന്നു. ഈ കേസിലെ വിധിയുടെ അടിസ്ഥാനത്തിലാകും ആധാറിന്‍റെ ഭരണഘടന സാധുത സംബന്ധിച്ച കേസിൽ സുപ്രീംകോടതി തീരുമാനമെടുക്കുക.