ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
എസ് ഡി പി ഐ പ്രവര്‍ത്തകനായ ഷെഹിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയാണ് ഷെഹിന്‍.
തൃശൂർ: വാടാനപ്പള്ളി ഗണേശമംഗലത്ത് ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. എസ് ഡി പി ഐ നാട്ടിക മേഖലയിലെ നേതാവായ തളിക്കുളം സ്വദേശി കല്ലിപ്പറമ്പില്‍ ഷെഹിനെയാണ് വലപ്പാട് സി ഐ ടി കെ ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. മലപ്പുറം ചങ്ങരംകുളത്തുള്ള ആയ്യുര്‍വ്വേദ ആശുപത്രിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ ഒന്നാംപ്രതിയാണ് ഷെഹിന്‍. കഴിഞ്ഞ ദിവസം ഈ കേസിലെ മറ്റൊരു പ്രതിയായ വാടാനപ്പള്ളി സ്വദേശി അറക്കവീട്ടില്‍ റഹ്മത്തലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് 8 എസ് ഡി പി ഐ പ്രവര്‍ത്തകരെയും 5 ബി ജെ പി പ്രവര്‍ത്തകരെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കേസില്‍ 50ഓളം പ്രതികളാണ് ഉള്ളത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്