മുപ്പത്തി ഒന്ന് സീറ്റുകളിലേക്കുള്ള പ്രവേശനം റദ്ദാക്കിയ ജയിംസ് കമ്മിറ്റി തീരുമാനം നിലനില്‍ക്കുമോ എന്ന് കോടതി പിന്നീട് പരിശോധിക്കും. തല്‍സ്ഥിതി തുടരാനുള്ള ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാകാലത്തേക്കും അവകാശവാദമുന്നയിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.