ലഖ്നൗ: സമാജ് വാദി പാർട്ടി പിളർപ്പിലേക്കെന്ന് സൂചന. പാർട്ടി അധ്യക്ഷൻ മുലായം സിംഗ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.മുലായം സിങ് നാളെ പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥികളുടെ യോഗം വിളിച്ചു.

പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി പാർട്ടിയെ വെല്ലു വിളിച്ച മുഖ്യ മന്ത്രിഅഖിലേഷ് യാദവിന് വഴങ്ങില്ലെന്ന മറുപടിയാണ് കാരണം കാണിക്കൽ നോട്ടിസിലുടെ മുലായം സിംഗ് നൽകിയത്.പാർട്ടി നിലപാടിന് വിരുദ്ധമായി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിന് വിശദീകരണം നൽകണമെന്നാണ് നോട്ടിസിൽ പറയുന്നത്.

അഖിലേഷിനെ പിന്തുണച്ച രാം ഗോപാൽ യാദവിനും കാരണം കാണിക്കൽ നോട്ടീസ് നൽകി.ഇന്ന് അഖിലേഷ് പാർട്ടിയിലെ നേതാക്കളുമായി കൂടികാഴ്ച നടത്തി. തുടർന്നാണ് നാളെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച 325 സ്ഥാനാർത്ഥികളുടെ യോഗം മുലായം സിങ് വിളിച്ചത്. കീഴടങ്ങാൻ തയ്യാറല്ലെന്നെ സൂചന നൽകി അകിലേഷ് മറ്റെന്നാൾ വീണ്ടും അനുഭാവികളുടെ യോഗം വിളിച്ചു

പാർട്ടി സംസ്ഥാന അധ്യക്ഷൻ ശിവപാൽ യാദവിനോട് 64 പേരുടെ പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിട്ടും വിശദീകരണം തേടിയിട്ടില്ല. നിലവിലെ 161 എം എ എൽ എമാരെയും ഉൾപ്പെടുത്തിയാണ് അകിലേഷ് 235 പേരുടെപട്ടിക പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാൻ അഖിലേഷ് അനൂകൂലികൾക്ക് നിർദ്ദേശവും