തിരുവനന്തപുരം: ബിരുദ വിദ്യാര്‍ത്ഥി കൃഷ്ണനുണ്ണിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. കൃഷ്ണനുണ്ണി പ്രണയിച്ച പെൺകുട്ടിയുടെ കുടുംബത്തിന് മരണത്തിൽ പങ്കുണ്ടെന്ന ആരോപണവുമായി സഹോദരനും സഹപാഠികളും രംഗത്ത്. തലയ്ക്ക് ഗുരുതരപരിക്കേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മാര്‍ച്ച് 31ന് ആണ് പത്തൊമ്പത്കാരനായ കൃഷ്ണനുണ്ണിയെ കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജിലെ സഹപാഠിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന കൃഷ്ണനുണ്ണി ,മരിക്കുന്നതിന് തലേ ദിവസം കാമുകിയുടെ അച്ഛനുമായി വഴക്കുണ്ടായതായി നാട്ടുകാര് പറയുന്നു. പ്രണയത്തിന്‍റെ പേരില്‍ പലകുറി പ്രശ്നങ്ങളുണ്ടായെന്നും മരണത്തിന് പെൺകുട്ടിയുടെ കുടുംബത്തിന് പങ്കുണ്ടെന്നുമാണ് കൃഷ്ണനുണ്ണിയുടെ കുടുബം ആരോപിക്കുന്നത്.

തലയ്ക്ക് ഏറ്റ മുറിവും ചതവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോ്ട്ടം റിപ്പോര്ട്ട്. ശരീരത്തില്‍ ഗ്രീസ് പറ്റിയതായും അന്നനാളത്തില്‍ മോതിരം കണ്ടെത്തിയന്നും പോസ്റ്റ്മോര്‍ട്ടത്തിലുണ്ട്. പരാതി നല്‍കിയിട്ടും അന്വേഷണത്തില്‍ പൊലീസ വീഴ്ചവരുത്തെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

കൃഷ്ണനുണ്ണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയില്‍ ഹാഷ് ടാഗ് ക്യാമ്പെയിനും സജീവമാണ്.