ലൈംഗികാരോപണ പരാതികൾ സത്യമാണെന്ന് തെളിഞ്ഞാൽ പ്രതികൾക്കെതിരെ കർശന നടപടിയായിരിക്കും കമ്പനി സ്വീകരിക്കുക എന്നും സിഇഒ വ്യക്തമാക്കി.
വാഷിംഗ്ടൺ: ലൈംഗികാരോപണ വിവാദം ആരോപിച്ച് ഗൂഗീൾ താക്കീത് നൽകി പുറത്താക്കിയ നാൽപത്തിയെട്ട് പേരിൽ പതിമൂന്ന് പേർ മുതിർന്ന ജീവനക്കാരെന്ന് സുന്ദർ പിച്ചൈ. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് ഇത്രയും പേർക്ക് താക്കീത് ലഭിച്ചത്. ജീവനക്കാർക്ക് അയച്ച കത്തിലാണ് സുന്ദർ പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലൈംഗിക അതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് ആൻഡ്രോയിഡ് ഉപജ്ഞാതാവായ ആൻഡി റൂബിനെയും പുറത്താക്കിയിരുന്നു.
പുറത്താക്കിയ ഒരാൾക്ക് പോലും ഗൂഗിൾ നഷ്ടപരിഹാരം നൽകിയിട്ടില്ല. ലൈംഗികാരോപണ പരാതികൾ സത്യമാണെന്ന് തെളിഞ്ഞാൽ പ്രതികൾക്കെതിരെ കർശന നടപടിയായിരിക്കും കമ്പനി സ്വീകരിക്കുക എന്നും സിഇഒ വ്യക്തമാക്കി. ജീവനക്കാർക്ക് ഏത് വിധത്തിൽ വേണമെങ്കിലും കമ്പനിയോട് പരാതിപ്പെടാം. പേര് നൽകാതെ പരാതി നൽകിയാലും അതിനെതിരെ കർശനമായ നടപടി ഉണ്ടാകും. സുരക്ഷിതമായ തൊഴിലിടം ജീവനക്കാർക്ക് നൽകുക എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം എന്നും സുന്ദർപിച്ചൈ വ്യക്തമാക്കി.
