കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴാണ് ഫോണ്‍ ചോർത്തൽ തുടങ്ങിയതെന്ന് മുന്‍ പൊലീസ് മേധാവി  ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴാണ് ഫോണ്‍ ചോർത്തൽ തുടങ്ങിയതെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞു. അന്ന് ജേക്കബ് പുന്നൂസായിരുന്നു പൊലീസ് മേധാവി. 

തനിക്കെതിരെ ഇപ്പോൾ പല വ്യാജ ആരോപണങ്ങളും വരുന്നു. സത്യം പറഞ്ഞാൽ സംഘി ആകുമെങ്കിൽ എല്ലാവരും സംഘിയാകുമെന്നും ടിപി സെൻകുമാർ പറഞ്ഞു. 2019ൽ മാത്രം അല്ല, 2024 ലും മോദി തന്നെ പ്രധാനമന്ത്രി ആകണമെന്നും സെൻകുമാർ പറഞ്ഞു. മോദി ഭരണം തുടർന്നാൽ ഇന്ത്യയിൽ ദാരിദ്രം ഉണ്ടാകില്ലെന്നും സെൻകുമാർ പറഞ്ഞു.