വിളനാശത്തെത്തുടര്‍ന്ന് തുടര്‍ച്ചയായി തമിഴ്‌നാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ റിപ്പോ!ര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ജൂണ്‍ മുതല്‍ തമിഴ്‌നാട്ടില്‍ 60 ശതമാനം മഴയുടെ കുറവുണ്ടായതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിരുന്നു.

 ഇതേത്തുടര്‍ന്ന് വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നഷ്ടപരിഹാരപാക്കേജ് പ്രഖ്യാപിച്ചു. കാവേരി നദിയില്‍ ജലലഭ്യത കുറഞ്ഞതിനെത്തുടര്‍ന്ന് ജനുവരി 4 വരെ കര്‍ണാടകം തമിഴ്‌നാടിന് 2000 ക്യുസെക്‌സ് വെള്ളം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.