2480 കോടി രൂപ നഷ്ടപരിഹാരമായി കര്‍ണാടക സര്‍ക്കാര്‍ നല്‍കണം എന്നതാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. 

സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ കര്‍ണാടകം വീഴ്ചവരുത്തിയ കാലയളവില്‍ ഉണ്ടായ സാമ്പത്തിക നഷ്ടമാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ഇരുസംസ്ഥാനങ്ങളോടും കോടതി ആവശ്യപ്പെട്ടു. കേസില്‍ നാലാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും ഇരുസംസ്ഥാനങ്ങളോടും കോടതി ആവശ്യപ്പെട്ടു