വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് മന്ത്രിസഭയിലെ രണ്ടാമനും വ്യവസായ മന്ത്രിയുമായ ഇ.പി.ജയരാജന്‍. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് കേരളത്തിലെ ഭരണസംവിധാനത്തെ നിയന്ത്രിക്കുമോ എന്ന ചോദ്യത്തിന് ലോകം ഏറെ മുന്നേറിക്കേണ്ടിരിക്കുകയാണ്.

തിരുവനന്തപുരം: വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് മന്ത്രിസഭയിലെ രണ്ടാമനും വ്യവസായ മന്ത്രിയുമായ ഇ.പി.ജയരാജന്‍. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് കേരളത്തിലെ ഭരണസംവിധാനത്തെ നിയന്ത്രിക്കുമോ എന്ന ചോദ്യത്തിന് ലോകം ഏറെ മുന്നേറിക്കേണ്ടിരിക്കുകയാണ്.

 ഇതുവരെ ഏങ്ങനെയായിരുന്നോ ഭരണരംഗം നടന്നിരുന്നത് ഇനിയും അതുപോലെ തുടരുമെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഉണ്ടെങ്കിലും മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി ഇ.പി.ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എല്ലാ മന്ത്രിമാര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ ജില്ലകള്‍ നിശ്ചയിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ കാര്യങ്ങളും കൃത്യമായിതന്നെ നിര്‍വഹിക്കും. ക്യാമ്പുകളില്‍ നിന്ന് തിരിച്ചു പോകുന്ന എല്ലാവര്‍ക്കും 10,000 രൂപ എത്തിച്ചു കൊടുക്കും. 

ആരോഗ്യവകുപ്പ് പ്രതിരോധത്തിനുള്ള എല്ലാ തയ്യാറെടുപ്പും കൃത്യമായിതന്നെ ചെയ്തിട്ടുണ്ട്. പ്രതിരോധമരുന്നുകള്‍ സൗജന്യമായി തന്നെ വിതരണം ചെയ്യുന്നുണ്ട്. ജനങ്ങള്‍ സര്‍ക്കാറിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് സഹകരിക്കണമെന്നും ഇ.പി.ജയരാജന്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. മന്ത്രിസഭാ യോഗത്തിൽ ആരാണ് അധ്യക്ഷനെന്ന ചോദ്യത്തിന് മന്ത്രിസഭായോഗം കൂടുമ്പോൾ അറിയാമെന്നായിരുന്നു ഇ.പി.ജയരാജന്‍റെ മറുപടി.