ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കി
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം നിര്ണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. ഇപ്പോള് കസ്റ്റഡിയിലുള്ള രണ്ട് പേര് കുറ്റം സമ്മതിച്ചതായാണ് സൂചന. ഇവരുടെ അറസ്റ്റ് ഉടന് രേഖപ്പെടുത്തുമെന്നും പൊലീസ് വൃത്തങ്ങള് സൂചന നല്കി. ലിഗയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്ട്ട് ഇന്നു പൊലീസിന് ലഭിച്ചേക്കും. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ശേഖരിച്ച മുടിയുള്പ്പെടെ ഉള്ളവയുടെ ഫോറന്സിക് പരിശോധനാ റിപ്പോര്ട്ടും വിദഗ്ദ സമിതി, പൊലീസിന് കൈമാറും. ലിഗയുടെ മരണം സംബന്ധിച്ച അറസ്റ്റിലേക്കു നീങ്ങാന് ഏറെ നിര്ണായകമാണ് ഇന്നു ലഭിക്കുന്ന രണ്ടു റിപ്പോര്ട്ടുകളും.
ഇന്നലെയും വാഴമുട്ടത്ത് പരിശോധന നടത്തിയെങ്കിലും ഒരുതെളിവും പൊലീസ് കിട്ടിയില്ല. എന്നാല് അതേസമയം കസ്റ്റഡിയിലുള്ളവര്ക്കെതിരെ കൂടുതല് സാക്ഷി മൊഴികള് പൊലീസിന് കിട്ടി. സംശയിക്കുന്ന നാലുപേരെ കൊലപാതവുമായി ബന്ധപ്പിക്കാനുള്ള ശക്തമായ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടെയാണ് ഇവര് കുറ്റസമ്മതെ നടത്തിയതായ വിവരങ്ങള് പുറത്തുവരുന്നത്. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ഇവര്ക്കെതിരെ ശക്തമാണ്. ശാസ്ത്രീയ തെളിവുകള് ലഭിച്ചാല് മാത്രമേ കൃത്യമായി ചിത്രം തെളിയുകള്ളൂ. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും സംഭവ സ്ഥലത്തുനിന്നും ശേഷകരിച്ച മുടിയുടെ വിരല് അടയാളങ്ങളുടെ ഫലവുമാണ് വരേണ്ടത്.
അന്തര്ദേശീയ ശ്രദ്ധയുള്ള കേസായിതിനാല് ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാണ് മുന്നോട്ടുനീങ്ങുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര് വ്യക്തമാക്കി. പഴകിയ മൃതശരീരമായതിനാല് രാസപരിശോധന ഫലങ്ങള് ലഭിക്കാനും പ്രയാസമാണ്. വാഴമുട്ടത്ത് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന തുടരന്നുണ്ടെങ്കിലും അന്വേഷണത്തിന് സഹയാമായ ഒന്നും ലഭിച്ചിട്ടില്ല. സമീപവാസികളുടെചോദ്യം ചെയ്യല് തുടരുകയാണ്.
