കൊച്ചി: മലപ്പുറത്തും കൊല്ലത്തും സ്ഫോടനം നടത്തിയ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരെ കുടുക്കിയത് കൊച്ചി പൊലീസിന് അയച്ച വാട്സ് അപ് സന്ദേശം. കൊച്ചിയിലടക്കം രാജ്യത്താകമാനം സ്ഫോടനവും കലാപവും സൃഷ്ടിക്കുമെന്നായിരുന്നു അറിയിച്ചത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മൂന്നു പ്രതികളെ കുടുക്കാന്‍ എന്‍ ഐ എയെ സഹായിച്ചത്.
മലപ്പുറം കലക്ടേറ്റില്‍ സ്ഫോടനം നടന്ന അതേദിവസമായിരുന്നു കൊച്ചി സിറ്റി പൊലീസിന് വാട്സ് അപ് സന്ദേശം കിട്ടിയത്. കൊച്ചി നാവികാസ്ഥാനം അടക്കമുളള തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നായിരുന്നു സന്ദേശം. പ്രധാനമന്ത്രിയെ വധിക്കുമെന്നും ഉള്‍പ്പെടുത്തിയിരുന്നു. ഈ വാട്സ്അപ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികള്‍ മധുരയിലുണ്ടെന്ന സൂചന നല്‍കിയത്. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സിയെക്കൂടി അറിയിച്ചതോടെ മൂന്നു യുവാക്കള്‍ അറസ്റ്റിലായി. ഭീഷണി സന്ദേശം സംബന്ധിച്ച് അന്വേഷിച്ചിരുന്ന എറണാകുളം ഡിസിപി എന്‍ ഐ എ കസ്റ്റിഡിയിലുളള പ്രതികളെ ചോദ്യം ചെയ്തു. മൈസൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ഇവരെ എന്‍ ഐ എ അറസ്റ്റുചെയ്തു. കേരളത്തിലെ സ്ഫോടനങ്ങള്‍ക്കുപിന്നിലും ഇവര്‍ തന്നെയാണെന്ന് ബോധ്യപ്പെട്ടതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുളള കേസുകളും എന്‍ ഐ എക്ക് കൈമാറും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 5, 2018, 1:51 AM IST
Post your Comments