മലേഷ്യന്‍ മാസ്റ്റേഴ്‌സ്: പി വി സിന്ധു സെമി കാണാതെ പുറത്ത്
ടോപ് സീഡും ലോക ഒന്നാം നമ്പര്‍ താരവുമായ തായ് സു യിങിനോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് 21-16, 21-16 പരാജയപ്പെട്ടാണ് സിന്ധുവിന്‍റെ മടക്കം
ക്വലാലംപൂര്‍: മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയിലെത്താതെ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോപ് സീഡും ലോക ഒന്നാം നമ്പറുമായ തായ് സു യിങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടാണ് സിന്ധുവിന്‍റെ മടക്കം. സ്‌കോര്‍- 21-16, 21-16. മുപ്പത്തിയാറ് മിനുറ്റാണ് പോരാട്ടം നീണ്ടുനിന്നത്.
സൈന നെഹ്‌വാള്‍ മാത്രമാണ് ടൂര്‍ണമെന്‍റില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ താരം. എച്ച് എസ് പ്രണോയി, സമീര്‍ വര്‍മ, പി കശ്യപ്, സായ് പ്രണീത്, കിഡംബി ശ്രീകാന്ത് എന്നിവരും സാത്വിക്-ചിരാഗ് സഖ്യവും നേരത്തെ പുറത്തായിരുന്നു.
ക്വാര്‍ട്ടറില്‍ സൈനയ്‌ക്കും ശക്തമായ പോരാട്ടമാകും നടക്കുക. ഒളിംപിക് ചാംപ്യന്‍ കരോലിനാ മാരിനാണ് സൈന നെഹ്‌വാളിന്‍റെ എതിരാളി. മത്സരം ഉച്ചകഴിഞ്ഞ് നടക്കും. ദക്ഷിണ കൊറിയയുടെ കൗമാരവിസ്‌മയം ആന്‍ സി യങിനെ തോൽപ്പിച്ചാണ് സൈന ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 25-23, 21-12.