സൗദി അറേബ്യയിൽ കൊവിഡ് ബാധിതരായ 1,400 പേരുടെ നില ഗുരുതരം
രോഗമുക്തിയുടെ പ്രതിദിന കണക്ക് കുത്തനെ ഉയർന്നത് ആശ്വാസകരമായി. 24 മണിക്കൂറിനിടെ 1,428 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 1,400 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇന്ന് പുതിതായി 1,298 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,029 ആയി വർധിച്ചു. 24 മണിക്കൂറിനിടെ 1,17,221 കൊവിഡ് പരിശോധനയാണ് നടത്തിയത്.
അതേസമയം രോഗമുക്തിയുടെ പ്രതിദിന കണക്ക് കുത്തനെ ഉയർന്നത് ആശ്വാസകരമായി. 24 മണിക്കൂറിനിടെ 1,428 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 507,423 ആയി. 488,346 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,048 ആയി.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 274, മക്ക 240, കിഴക്കൻ പ്രവിശ്യ 240, അസീർ 143, ജീസാൻ 86, അൽഖസീം 83, മദീന 69, നജ്റാൻ 45, ഹായിൽ 41, അൽബാഹ 32, വടക്കൻ അതിർത്തി മേഖല 23, തബൂക്ക് 18, അൽജൗഫ് 4. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 21,616,457 ഡോസായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona